
ദില്ലി: ബിജെപി സർക്കാരിന്റെ കീഴിൽ സംസ്ഥാനത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത് ദുരിതഭരണമാണെന്ന് രാജസ്ഥാൻ കോൺഗ്രസ് മേധാവി സച്ചിൻ പൈലറ്റ്. ക്രമസമാധാനം ഇല്ലാത്ത അവസ്ഥയിലാണ് സംസ്ഥാനം. ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. അടുത്ത ഇലക്ഷനിൽ വസുന്ധര രാജെ സിന്ധ്യെയെ സ്ഥാനാർത്ഥിയാക്കിയതോടെ ജയിക്കാനുള്ള സാധ്യത ബിജെപി ഇല്ലാതാക്കി എന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. ജയിക്കുമെന്ന ആത്മവിശ്വാസം കോൺഗ്രസിനുണ്ട്. രാജസ്ഥാനിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. ജനങ്ങൾ നൽകിയ വിശ്വാസം തെറ്റിക്കുകയാണ് വസുന്ധര രാജെ സിന്ധ്യെ. കർഷകരോടും ക്ഷത്രിയരോടും ദളിതരോടും അനുകൂലമായ നിലപാടല്ല അവർ സ്വീകരിച്ചത്. ജനങ്ങൾ ഈ ഭരണത്തിൽ അതൃപ്തരാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. സ്വന്തം എംഎൽഎ മാരെപ്പോലും വിശ്വാസമില്ലാത്ത അവസ്ഥയിലാണ് ബിജെപി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎ മാർക്ക സീറ്റ് നൽകില്ലെന്ന ബിജെപി നിലപാടിനെക്കുറിച്ചും സച്ചിൻ പൈലറ്റ് പരാമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam