'നിങ്ങളെ ഞാൻ വെടിവച്ച് കൊല്ലും': എംപി ജ്യോതിരാദിത്യ സിന്ധ്യയോട് ബിജെപി എംഎൽഎയുടെ മകൻ

Published : Sep 03, 2018, 11:53 PM ISTUpdated : Sep 10, 2018, 04:09 AM IST
'നിങ്ങളെ ഞാൻ വെടിവച്ച് കൊല്ലും': എംപി ജ്യോതിരാദിത്യ സിന്ധ്യയോട് ബിജെപി എംഎൽഎയുടെ മകൻ

Synopsis

''ഝാൻസിറാണിയെ കൊന്ന ശിവാജിറാവുവിന്റെ രക്തമാണ് നിങ്ങളുടെ സിരകളിൽ ഒഴുകുന്നത്. ഹാട്ടയിൽ കാൽ കുത്തിയാൽ നിങ്ങളെ ഞാൻ വെടിവച്ചു കൊല്ലും. ഒന്നുകിൽ ഞാൻ അല്ലെങ്കിൽ നീ.'' പ്രിൻസ്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 


മധ്യപ്രദേശ്:  കോൺ​ഗ്രസ് എംപി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക്  ബിജെപി എംഎൽഎ ഉമാദേവി ഖാത്തിക്കിന്റെ മകൻ പ്രിൻസ്ദിപ് ലാൽചന്ദ് ഖാത്തിക്കിന്റെ ഭീഷണി. മദ്യപ്രദേശിലെ ഹാട്ടയിൽ കാലു കുത്തിയാൽ തങ്ങളിലൊരാൾ മാത്രമേ ജീവിച്ചിരിക്കൂ എന്നും ജ്യോതിരാദിത്യയെ വെടിവച്ചു കൊല്ലുമെന്നുമാണ്  ഇയാൾ ഭീഷണി മുഴക്കിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രിന്സ്ദീപ് ഇക്കാര്യം കുറിച്ചിരിക്കുന്നത്. സെപ്തംബർ അഞ്ചിന് മധ്യപ്രദേശിലെ ഹാട്ടയിൽ ജ്യോതിരാദിത്യ സിന്ധ്യ റാലിയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്.

''ഝാൻസിറാണിയെ കൊന്ന ശിവാജിറാവുവിന്റെ രക്തമാണ് നിങ്ങളുടെ സിരകളിൽ ഒഴുകുന്നത്. ഹാട്ടയിൽ കാൽ കുത്തിയാൽ നിങ്ങളെ ഞാൻ വെടിവച്ചു കൊല്ലും. ഒന്നുകിൽ ഞാൻ അല്ലെങ്കിൽ നീ.'' പ്രിൻസ്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എന്നാൽ  സംഭവം വിവാദമായതോടെ മകനെ തള്ളി എംഎല്‍എ രംഗത്തെത്തി. സിന്ധ്യ ബഹുമാനിക്കപ്പെടേണ്ട വ്യക്തിയാണെന്നും ഫേസ് ബുക്ക് പോസ്റ്റ് നീക്കം ചെയ്യാന്‍ മകനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞാണ് ബിജെപി എംഎൽഎ ഉമാദേവി രം​ഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ സിന്ധ്യയ്ക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യം, വിമർശിച്ച് സാദിക്കലി തങ്ങൾ; 'പുനരധിവാസത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ'
മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം; കൈകാലുകൾ കെട്ടിയ നിലയിൽ, അന്വേഷണം