കൊട്ടാക്കമ്പൂർ ഭൂമി ഇടപാട്: അന്വേഷിക്കാനില്ലെന്ന് സിബിഐ

Web Desk |  
Published : Apr 06, 2018, 05:03 PM ISTUpdated : Jun 08, 2018, 05:44 PM IST
കൊട്ടാക്കമ്പൂർ ഭൂമി ഇടപാട്: അന്വേഷിക്കാനില്ലെന്ന് സിബിഐ

Synopsis

കൊട്ടക്കമ്പൂർ ഭൂമി ഇടപാടില്‍ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ   കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റി

ഇടുക്കി: കൊട്ടക്കമ്പൂർ ഭൂമി ഇടപാട് കേസിന്‍റെ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ  ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ പൊലീസ് വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചതിനാൽ  അന്വേഷണത്തിന് പ്രസക്തിയില്ലെന്നും സിബിഐ. സിബിഐ അന്വേഷണമാവശ്യപ്പെട്ട് മുകേഷ്  മോഹന്‍, എം.കെ ബിജു എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് അടുത്താഴ്ച വീണ്ടും പരിഗണിക്കും.

വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിൽ വ്യാജരേഖകളിലൂടെ ഇടുക്കി എംപി ജോയ്സ് ജോർജ് ഭൂമി തട്ടിയെടുത്തെന്നാണ് ആരോപണം. കൊട്ടാക്കമ്പൂർ വിവാദ ഭൂമി ഇടപാടിൽ ജോയ്സ് ജോർജിന്റെ 20 ഏക്കർ ഭൂമിയുടെ കൈവശാവകാശം സർക്കാർ റദ്ദാക്കിയിരുന്നു. സർക്കാർ തരിശുഭൂമിയെന്നു കണ്ടത്തിയതിനാലാണു ദേവികുളം സബ് കലക്ട്‍ വി.ആർ.പ്രേംകുമാറിന്റെ നടപടി. ഭൂമി തട്ടിയെടുക്കാൻ വ്യാജ രേഖ ചമച്ചെന്നും ഒറ്റദിവസം കൊണ്ട് എട്ടു പേർക്ക് പട്ടയം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിലുള്ള 24 ഏക്കർ ഭൂമിയുടെ കൈവശാവകാശമാണ് റദ്ദാക്കിയത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലയാള സിനിമയിൽ മൂർച്ചയേറിയ രാഷ്ട്രീയ വിമർശനം നടത്തിയ നടൻ, ഒരിക്കലും ആവർത്തിക്കപ്പെടാത്ത ശൈലി; നമുക്ക് ഒരേയൊരു ശ്രീനിവാസനെ ഉണ്ടായിരുന്നുള്ളൂ
ഗഡിയെ... സ്കൂൾ കലോത്സവം ദേ ഇങ്ങ് എത്തീട്ടാ! ഷെഡ്യൂൾ പുറത്ത്, മുഖ്യമന്ത്രി ഉദ്ഘാടകൻ, മോഹൻലാൽ സമാപന സമ്മേളനത്തിലെ മുഖ്യാതിഥി, തേക്കിൻകാട് പ്രധാനവേദി