
പനാജി: ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹർ പരീക്കർ ജീവിച്ചിരിപ്പില്ലെന്ന പ്രസ്താവനയുമായി കോൺഗ്രസ്. ഒക്ടോബർ പതിനാലിന് ശേഷം പരീക്കരെ ആരും കണ്ടിട്ടില്ലെന്നും അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോൺഗ്രസ് വക്താവ് ജിതേന്ദ്ര ദേശ്പ്രഭു മാധ്യമങ്ങളോട് പറഞ്ഞു.
ഒക്ടോബർ 14-ന് ദില്ലി എയിംസിലെ ചികിത്സ കഴിഞ്ഞ് ഗോവയിൽ മടങ്ങിയെത്തിയ മനോഹർ പരീക്കറെ അതിന് ശേഷം ആരും കണ്ടിട്ടില്ല. സ്വന്തം വസതിയിൽ ആശുപത്രിയിലേതിന് സമാനമായ മെഡിക്കൽ സംവിധാനങ്ങളുടെ തുണയോടെ പരീക്കർ കഴിയുകയാണെന്നാണ് പുറത്തു വരുന്ന വിവരം.
മുഖ്യമന്ത്രിയുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരാണ് തന്ത്രപ്രധാനമായ തീരുമാനങ്ങളെടുക്കുന്നതെന്നും മനോഹരർ പരീക്കർ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കേണ്ട ബാധ്യത ഭരണമുന്നണിക്കും ഭരണകക്ഷിയായ ബിജെപിയ്ക്കുമുണ്ടെന്നും ജിതേന്ദ്ര ദേശ്പ്രഭു പറഞ്ഞു.
അതേസമയം അധികാരത്തിലെത്താൻ സാധിക്കാത്തതിന്റെ മോഹഭംഗത്തിൽ നിന്നാണ് കോൺഗ്രസ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും ആ പാർട്ടിയുടെ നിലവാര തകർച്ചയാണ് ഇത്തരം പ്രസ്താവനകളിലൂടെ തെളിയുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam