ക്യാന്‍സറിന് ചികിത്സയിലിരിക്കെ ബലാത്സംഗം; ഗര്‍ഭിണിയായ പതിനാലുകാരിക്ക് ഒടുവില്‍ നീതി

Published : Sep 15, 2018, 10:28 AM ISTUpdated : Sep 19, 2018, 09:26 AM IST
ക്യാന്‍സറിന് ചികിത്സയിലിരിക്കെ ബലാത്സംഗം; ഗര്‍ഭിണിയായ പതിനാലുകാരിക്ക് ഒടുവില്‍ നീതി

Synopsis

അഞ്ച് വയസ്സുള്ളപ്പോഴാണ് കുഞ്ഞിന് രക്താര്‍ബുദമാണെന്ന് തിരിച്ചറിയുന്നത്. കൂലിപ്പണിക്കാരനായ അച്ഛനും വീട്ടുജോലിക്കാരിയായ അമ്മയും പ്രതീക്ഷ കൈവിടാതെ മകളുടെ ചികിത്സ തുടര്‍ന്നു. ഇതിനിടെയാണ് മാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്  

മുംബൈ: ക്യാന്‍സറിന് ചികിത്സയിലിരിക്കെ ബലാത്സംഗത്തിനിരയായ ബാലികയ്ക്ക് നീതി നല്‍കി ബോംബെ ഹൈക്കോടതിയുടെ വിധി. ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പതിനാലുകാരിക്ക് കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാനുള്ള അവകാശമാണ് കോടതി അനുവദിച്ചത്.

അഞ്ച് വയസ്സുള്ളപ്പോഴാണ് കുഞ്ഞിന് രക്താര്‍ബുദമാണെന്ന് തിരിച്ചറിയുന്നത്. കൂലിപ്പണിക്കാരനായ അച്ഛനും വീട്ടുജോലിക്കാരിയായ അമ്മയും പ്രതീക്ഷ കൈവിടാതെ മകളുടെ ചികിത്സ തുടര്‍ന്നു. ഇതിനിടെയാണ് മാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. സംഭവം പൊലീസ് കേസായെങ്കിലും കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ കുടുംബം തകര്‍ന്നു. കീമോതെറാപ്പിക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ മാനസികവും ശാരീരികവുമായ അവസ്ഥ മോശമായതോടെ ഇവര്‍, നീതിക്കായി കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

അപൂര്‍വ്വ സംഭവമെന്ന നിലയ്ക്കാണ് കോടതി ഈ കേസ് പരിഗണിച്ചത്. പെണ്‍കുട്ടിയുടെ പ്രായവും ആരോഗ്യസ്ഥിതിയുമെല്ലാം കണക്കിലെടുത്ത് 24 ആഴ്ച പ്രായമുള്ള ഭ്രൂണത്തെ നീക്കം ചെയ്യാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു. നിയമത്തിന്റെ ആനുകൂല്യത്തില്‍ തന്നെയാണ് വിധിയെന്നും കുട്ടിക്ക് വിദഗ്ധരായ ഡോക്ടര്‍മാരുടെ ചികിത്സ ഉറപ്പുവരുത്തണമെന്നും കോടതി അറിയിച്ചു. തുടര്‍ന്നങ്ങോട്ടുള്ള ചികിത്സയ്ക്കും നിയമനടപടികള്‍ക്കും മറ്റ് ചെലവുകള്‍ക്കും മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിക്കാനും കോടതി മാതാപിതാക്കളോട് നിര്‍ദേശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹണിമൂണിൽ കല്ലുകടിയായി വിവാഹ പൂർവ്വ ബന്ധം, ശ്രീലങ്കൻ ഹണിമൂൺ പാതിവഴിയിൽ വിട്ടു, ദിവസങ്ങളുടെ ഇടവേളയിൽ ആത്മഹത്യ
വൻ പ്രതിഷേധം ഫലം കണ്ടു, മുൻ ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതിയുടെ തീരുമാനം; ആരവല്ലി മലനിരകളെ കുറിച്ച് പഠിക്കാൻ പുതിയ സമിതിയെ നിയോഗിക്കും