
കൻവാർ: തീർത്ഥയാത്ര കാണാനെത്തിയ യുവാവ് രജപുത്രരും ദളിതരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രോഹിത് എന്ന പത്തൊമ്പതുകരാനായ ദളിത് യുവാവാണ് മരിച്ചത്. തീർത്ഥയാത്ര കടന്നു പോകുന്നത് കാണാനെത്തിയ ദളിതരെ രജപുത്രർ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രോഹിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തീർത്ഥയാത്ര കാണാനെത്തിയ ദളിതരെ രജപുത്രർ കളിയാക്കുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. പോയവർ കൂടുതൽ ആളുകളുമായി തിരികെ വന്നു. പിന്നീട് ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കുതർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയും രോഹിത് കൊല്ലപ്പെടുകയുമായിരുന്നു. രോഹിതിന്റെ മൃതദേഹവുമായി ദളിതർ റോഡ് ഉപരോധിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ രോഹിതിന്റെ മരണാനന്തര കർമ്മങ്ങൾ ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു ദളിതരുടെ നിലപാട്. രജപുത്രരിൽ പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതോടെ സംഘർഷം അവസാനിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam