പുല്‍വാമയ്ക്ക് മറുപടി നല്‍കി ഇന്ത്യ പാകിസ്ഥാനില്‍ തിരിച്ചടിച്ചതെങ്ങനെ, ചിത്രങ്ങളിലൂടെ

By Web TeamFirst Published Feb 26, 2019, 11:16 AM IST
Highlights

പുലര്‍ച്ചെ 3:45ന് ആരംഭിച്ച ആക്രമണം 21 മിനുട്ട് നീണ്ടുനിന്നു. മൂന്ന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യന്‍ സൈന്യം മടങ്ങിയത്. 

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലേക്ക് തിരിച്ചടിച്ച് ഇന്ത്യ. 21 മിനുട്ട് നീണ്ടുനിന്ന ഓപ്പറേഷനിലൂടെയാണ് ഇന്ത്യ, പാകിസ്ഥാനെതിരെ തിരിച്ചടിച്ചത്. അതേസമയം പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി വെടിവെപ്പ് നടത്തുന്നുണ്ട്. 

പുല്‍വാമ ഭീകരാക്രമണം നടന്ന 12-ാം ദിനം ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ തകര്‍ന്നത് മൂന്ന് ജയ്ഷ് ഇ മുഹമ്മദ് കണ്‍ട്രോള്‍ റൂമുകളാണ്. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ബാലകോട്ട്, ചകോട്ടി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളാണ് ബോംബുകള്‍ വര്‍ഷിച്ച് ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കിയത്.

ഇന്ത്യ ആദ്യ ആക്രമണം നടത്തിയത് ബാലക്കോട്ടിലാണ്. നിയന്ത്രണരേഖയ്ക്ക് സമീപത്തെ ഗ്രാമങ്ങൾക്കെല്ലാം നേരത്തെ തന്നെ ഇന്ത്യയും പാകിസ്ഥാനും ജാഗ്രതാനിർദേശം നൽകിയിരുന്നു. പാക് അധീനകാശ്മീരിലെ നിയന്ത്രണരേഖയോട് ചേർന്ന ഗ്രാമങ്ങൾ പാകിസ്ഥാനും ഒഴിപ്പിക്കുകയാണ്. 

പുലര്‍ച്ചെ 3:45നാണ് ആക്രമണം തുടങ്ങിയത്. 12 മിറാഷ് 2000 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. കൃത്യമായി പാക് അധീനകശ്മീരിലെ ജയ്ഷെ ക്യാംപുകളുടെ ജിയോഗ്രഫിക്കൽ കോർഡിനേറ്റുകൾ ഇന്ത്യൻ സൈന്യത്തിന് കിട്ടിയിരുന്നു.

ജെയ്ഷെ-ലഷ്കര്‍-ഹിസ്ബുള്‍ സംയുക്തക്യാമ്പ് തകര്‍ത്തു. ഈ ക്യാംപുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി എങ്ങനെ ആക്രമണം നടത്തണമെന്ന് ആസൂത്രണം ചെയ്തു. തുടർന്നാണ് അപ്രതീക്ഷിതമായി വ്യോമാതിർത്തി കടന്ന് ആക്രമണം നടത്തി മടങ്ങിയത്.

പുലര്‍ച്ചെ 3:48-3:53 ന് മുസഫറബാദിലെ ഭീകരക്യാമ്പുകളില്‍ ആക്രമണം നടത്തി. മുസഫറാബാദ് മേഖലയിൽ ആക്രമണം നടന്നതായി പാക് സൈന്യവും സ്ഥിരീകരിക്കുന്നു. പാക് മേജർ ജനറൽ ആസിഫ് ഗഫൂർ ആണ് ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. 

പുലര്‍ച്ചെ 3:58 4:04 ന് ചകോതിയിലെ ക്യാമ്പുകള്‍ തകര്‍ത്തു.  ജയ്ഷെ ക്യാംപിലെ തീവ്രവാദികൾ കൊല്ലപ്പെട്ടു എന്ന് തന്നെ വ്യക്തമാക്കുന്ന അനൗദ്യോഗിക റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. എന്നാൽ എത്ര പേർ മരിച്ചു എന്നതുൾപ്പടെയുള്ള വിവരങ്ങൾ ഇനിയും പുറത്തു വരേണ്ടതുണ്ട്. 

കാർഗിൽ യുദ്ധകാലത്ത് പോലും പാകിസ്ഥാന്‍റെ ഇത്രയും അകത്തേയ്ക്ക് ആക്രമണം നടത്താൻ ഇന്ത്യൻ സർക്കാർ അനുവാദം നൽകിയിരുന്നില്ല. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പാകിസ്ഥാന്‍റെ ഉള്ളിലേക്ക് ചെന്നാണ് ആക്രമണം നടത്തിയിരിക്കുന്നത്. 

"

click me!