
ചെന്നൈ:ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും സഹായമില്ലാതെ വീട്ടില്‍വെച്ച് പ്രസവമെടുക്കുന്നത് കുറ്റകരമെന്നും നടപടി സ്വീകരിക്കുമെന്നും തമിഴ്നാട് ആരോഗ്യമന്ത്രി ഡോ.സി.വിജയഭാസ്ക്കര്‍. തമിഴ്നാട്ടില്‍ കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് യൂട്യൂബ് നോക്കി ഭര്‍ത്താവ് ഗര്‍ഭമെടുത്ത ഭാര്യ മരണപ്പെട്ടത്. ഇതിന് പിന്നാലെയാണ് സ്വന്തം നിലയില്‍ ഗര്‍ഭമെടുക്കുന്നത് കുറ്റകരമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. സ്വന്തം നിലയില്‍ പ്രസവമെടുക്കുന്നവരുടെ വിവരങ്ങള്‍ അറിയിക്കുന്നതിനായി കണ്‍ട്രോള്‍ റൂം തുറക്കും.
അതിനിടെ ഡോക്ടര്‍മാരുടെ സഹായമില്ലാതെ സുഖപ്രസവം നടത്തുന്നതിനായി ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ച ഹീലര്‍ ഭാസ്ക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലാണ് ഏകദിന പരിശീലന ക്യാമ്പ് ഇയാള്‍ സംഘടിപ്പിച്ചത്. ഇയാളുടെ പേരിലുള്ള നിഷ്ഠൈ എന്ന പരിശീലന കേന്ദ്രവും പൊലീസ് അടച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam