തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപനി മരണത്തിന് ശമനമില്ല. ഈ വർഷം ഇതുവരെയുള്ള പനിമരണം 115 ആയി. ഒരു പിഞ്ചുകുഞ്ഞടക്കം ഇന്നലെ മാത്രം പനി മൂലം മരിച്ചത് എട്ടുപേർ. ഇന്ന് രാവിലെ കോഴിക്കോട് ഗര്‍ഭിണി മരിച്ചു. ഒരാഴ്ചയായി പനി ബാധിച്ചു ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചയിരിന്നു മരണം. ഏറ്റവും കൂടുതൽ പനിറിപ്പോർട്ട് ചെയ്ത തിരുവനന്തപുരം ജില്ലയിൽ ഇന്നലെ 5 പേർ മരിച്ചു. സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്നും പനിമരണങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം സർക്കാറിനാണെന്നുമാണ് പ്രതിപക്ഷ വിമർശനം.