ഭിക്ഷാടകനെ കണ്ട അധികൃതര്‍ ഞെട്ടി..! പ്രതിമാസ സമ്പാദ്യം 48.5 ലക്ഷം രൂപ..!!

Published : Apr 11, 2016, 06:04 PM ISTUpdated : Oct 05, 2018, 01:10 AM IST
ഭിക്ഷാടകനെ കണ്ട അധികൃതര്‍ ഞെട്ടി..! പ്രതിമാസ സമ്പാദ്യം 48.5 ലക്ഷം രൂപ..!!

Synopsis

ദുബായ്: ദുബായില്‍ ഈയിടെ ഒരു ഭിക്ഷാടകനെ പിടികൂടിയപ്പോള്‍ അധികൃതര്‍ ഞെട്ടി. 2,70,000 ദിര്‍ഹമാണ്(ഏകദേശം 48.5 ലക്ഷം രൂപ) അയാള്‍ മാസവും യാചനയിലൂടെ സമ്പാദിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് വരെ 59 ഭിക്ഷാടകരെ ദുബായില്‍ പിടികൂടിയതായാണ് കണക്ക്.

യുഎഇയില്‍ ഭിക്ഷാടനം കുറ്റകരമാണ്. അതുകൊണ്ടുതന്നെ നിയമ  ലംഘകര്‍ക്കായി കര്‍ശന പരിശോധനകളാണ് അധികൃതര്‍ നടത്തുന്നത്. 2016 ലെ  ആദ്യ മൂന്ന് മാസങ്ങളിലായി 59 യാചകരെയാണു ദുബായിലെ വിവിധ ഇടങ്ങളില്‍നിന്നു പിടിയിലായത്. ഇങ്ങനെ പിടിയിലായവരില്‍ ഭൂരിഭാഗം പേരും സന്ദര്‍ശക  വിസയിലും മറ്റും വന്നവരാണ്.

മൂന്നു മാസത്തെ സന്ദര്‍ശക വിസയില്‍ രാജ്യത്ത്  എത്തുകയും യാചനയിലൂടെ പരമാവധി പണം സമ്പാദിക്കുകയും ചെയ്യുക എന്നതാണു പലരുടേയും രീതിയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഭിക്ഷാടകര്‍ക്ക് ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്നത് വെള്ളിയാഴ്ചകളിലാണത്രെ. പള്ളികള്‍ക്ക് മുമ്പില്‍ നിന്ന് ഭിക്ഷ യാചിക്കുന്നതിലൂടെ കനത്ത വരുമാനമാണ് പലര്‍ക്കും ലഭിക്കുന്നത്.

ഈയിടെ പിടിയിലായ ഒരു യാചകന്‍ നല്‍കിയ വിവരം കേട്ട് അധികൃതര്‍ ഞെട്ടി. മാസവും ഇയാള്‍ ഭിക്ഷാടനത്തിലൂടെ സമ്പാദിക്കുന്നത്. 2,70,000 ദിര്‍ഹം. അതായത് ഏകദേശം 48.5 ലക്ഷം രൂപ. ഓരോ ദിവസവും 9000 ദിര്‍ഹമാണ് ഇയാളുടെ വരുമാനം. ദുബായ് മുനിസിപ്പാലിറ്റിയും ദുബായ് പോലീസും ചേര്‍ന്ന് യാചനക്കെതിരെ ശക്തമായ നടപടികളാണ് ദുബായില്‍ കൈക്കൊള്ളുന്നത്.

റമസാന്‍ മാസങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ശമാക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം 197 യാചകരാണ് ദുബായില്‍ പിടിയിലായത്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആധാറിൽ സുപ്രധാനമായ മറുപടിയുമായി കേന്ദ്രം, ആർക്കും ഒരു ആശങ്കയും വേണ്ടെന്ന് മന്ത്രി; 'ആധാർ വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതം'
മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി