
കൊച്ചി: പ്രളയത്തെ തുടർന്ന് മുടങ്ങിയ വിവാഹങ്ങൾ നടത്താൻ മുൻകൈയെടുത്ത് എറണാകുളം കരയോഗം. നിശ്ചയിച്ച സമയത്ത് വിവാഹം നടത്താൻ കഴിയാത്തവർക്കായി സദ്യയും ഹാളുമടക്കം സൗജന്യമായി നൽകും. പറവൂര്‍ സ്വദേശി സുഭാഷിനും രുഗ്മയുടെയും വിവാഹം ഇങ്ങനെ കരയോഗം നടത്തിക്കൊടുത്തു. പ്രളയത്തിൽ വീടും സ്ഥലവും വെള്ളത്തിനടിയിലായപ്പോൾ മാറ്റിവെയ്ക്കാൻ ആലോചിച്ച കല്യാണം നടന്നതിന്‍റെ സന്തോഷത്തിലായിരുന്നു രണ്ട് പേരും.
സുഭാഷിനും രുഗ്മക്കും മാത്രമല്ല ജില്ലയിൽ പ്രളയം മൂലം നടക്കാതെ പോയ പരമാവധി വിവാഹങ്ങൾ നടത്തി കൊടുക്കാനുള്ള ശ്രമത്തിലാണ് കരയോഗം ഭാരവാഹികൾ. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ജാതി മത ഭേദമില്ലാതെ അവരുടെ ആചാര പ്രകാരം വിവാഹം നടത്താൻ സൗകര്യമൊരുക്കും.
പ്രളയത്തിന് ശേഷം കരയോഗത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ ആദ്യ വിവാഹത്തിന് ആശംസകൾ നേരാൻ നിരവധി പേരാണ് എത്തിയത്. കല്യാണത്തിന് ശേഷം ദമ്പതിമാര്‍ക്ക് പതിനായിരം രൂപയും കരയോഗം നൽകുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam