
മുംബെെ: തന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവിനെ അച്ഛന്‍ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയിലെ വാസെയിലാണ് സംഭവം. ഒരുമാസം മുമ്പ് ലഭിച്ച യുവാവിന്‍റെ മൃതദേഹം സംബന്ധിച്ച അന്വേഷണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.
പ്രതിയെയും സഹായം ചെയ്ത് കൊടുത്തയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബറിലാണ് സംഭവങ്ങള്‍ നടന്നത്. കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ രീതിയില്‍ യുവാവിന്‍റെ മൃതദേഹം ലഭിച്ചു. എന്നാല്‍, ആരാണെന്ന് തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചില്ല. ഇതോടെ മരണപ്പെട്ടയാളുടെ ചിത്രങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പൊലീസ് പ്രദര്‍ശിപ്പിച്ചു.
ഇതോടെ സുഹാസ് ദോണ്ഡെ എന്നയാളാണ് മരിച്ചതെന്ന് ബന്ധു തിരിച്ചറിയുകയായിരുന്നു. ഒക്ടോബര്‍ 16 മുതല്‍ സുഹാസിനെ കാണാതായിരുന്നതായും ബന്ധു വെളിപ്പെടുത്തി. ഇതോടെ സുഹാസിന്‍റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് ആരിഫ് ഖാസി (42), അങ്കുഷ് സാനെ (45) എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തുകയായിരുന്നു.
സുഹാസും ആരിഫും ഒരേ സ്ഥലത്താണ് താമസിക്കുന്നത്. ആരിഫിന്‍റെ മകളുടെ ചില അശ്ലീല ചിത്രങ്ങള്‍ സുഹാസ് പകര്‍ത്തി. ഇത് അറിഞ്ഞതോടെ സുഹാസിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ച ആരിഫ്, കഴിക്കുന്ന ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയ മയക്കുകയായിരുന്നു. തുടര്‍ന്ന് അങ്കുഷിന്‍റെ സഹായത്തോടെ സുഹാസിനെ കാട്ടിലേക്ക് കാറിലെത്തിച്ച ശേഷം കോടാലി കൊണ്ട് വെട്ടി കൊല്ലുകയായിരുന്നുവെന്ന് ആരിഫ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam