
മഹാരാഷ്ട്ര: ഗൗരി ലങ്കേഷ് വധക്കേസിൽ പ്രത്യേക അന്വേഷണസംഘത്തിനെതിരെ ആരോപണവുമായി പ്രതികൾ. കുറ്റം സമ്മതിക്കാൻ 25 ലക്ഷം രൂപ പൊലീസ് വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം.
കേസിൽ പിടിയിലായ പരശുറാം വാഗ്‌മർ, മനോഹർ ഇഡ്വെ എന്നിവരാണ് പോലീസിനെതിരെ രംഗത്തെത്തിയത്. കേസിൽ പങ്കില്ലെന്നും, തന്‍റെ കുടുംബത്തെ അപകടത്തിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്നുമാണ് മനോഹറിന്‍റെ ആരോപണം. കോടതിയിലേക്ക് കൊണ്ടുപോകുംവഴിയാണ് ഇവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. എന്നാൽ ഇതിനെപ്പറ്റി പ്രതികരിക്കാൻ പ്രതേക അന്വേഷണസംഘം തയ്യാറായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam