സംസ്ഥാനത്ത് ഈ വർഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം, ഒടുവിൽ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്,66 പേർക്ക് രോഗം ബാധിച്ചെന്നും സ്ഥിരീകരണം

Published : Sep 13, 2025, 09:41 AM ISTUpdated : Sep 13, 2025, 12:39 PM IST
amoebic meningoencephalitis guidelines

Synopsis

ഈ മാസം മാത്രം 19 പേർക്ക് രോഗബാധ, 7 മരണം

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ ഒടുവിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്.ഈ വർഷം 66 പേർക്ക് രോഗബാധ ഉണ്ടായെന്നും 17 പേർ മരിച്ചെന്നും സ്ഥിരീകരിച്ചു.പുതിയ കണക്ക് പ്രസിദ്ധീകരിച്ചു..തുടർച്ചയായി മരണം റിപ്പോർട്ട് ചെയ്തിട്ടും 2 മരണം മാത്രമായിരുന്നു ഇതുവരെ ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്കിൽ ഉണ്ടായിരുന്നത്.കണക്കുകളിലെ അവ്യക്തത ഏഷ്യാനെറ്റ് ന്യൂസ് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് തിരുത്ത്

ആകെ  66 പേർക്ക് രോഗം സ്ഥിരീകരിച്ചു.ഇന്നലെ മാത്രം 2 കേസുകൾ റിപ്പോർട്ട് ചെയ്തു.ഈ മാസം ആകെ 19 പേർക്ക് രോഗബാധയും 7 മരണവും.സ്ഥിരീകരിച്ചു. മസ്തിഷ്ക ജ്വര കേസുകളിൽ എല്ലാം അമീബിക്ക് മസ്തിഷ്ക ജ്വരമാണോ എന്ന പരിശോധന കേരളം നടത്തുന്നുണ്ട്.പിന്നെ എന്ത് കൊണ്ടാണ് ഇത്രയും ദിവസവും സംശയകണക്കിൽ പെടുത്തി മരണം മറച്ചുവച്ചത് എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.രോഗബാധ പ്രതിരോധത്തിന്,കണക്കുകളിലെ വ്യക്തത അനിവാര്യമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പിആർ നിർമിതിയിലെ ഏറ്റവും ഫേക്ക് നേതാവ് ശൈലജ', കള്ളങ്ങൾ പറഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികളെ പറ്റിക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ
ഗുളിക മുടങ്ങിയാൽ രോഗം ഗുരുതരമാകും, കൃത്യസമയത്ത് മരുന്നുമില്ല, ഭക്ഷ്യക്കിറ്റുമില്ല പെൻഷനുമില്ല; സംസ്ഥാനത്ത് അരിവാള്‍ രോഗികള്‍ ദുരിതത്തിൽ