ഇഷ്ടപ്പെട്ട ടീമിന്‍റെ ജേഴ്സി വാങ്ങുക എല്ലാവര്‍ക്കും അത്ര എളുപ്പമല്ല

Web Desk |  
Published : Jun 30, 2018, 09:49 AM ISTUpdated : Oct 02, 2018, 06:46 AM IST
ഇഷ്ടപ്പെട്ട ടീമിന്‍റെ ജേഴ്സി വാങ്ങുക എല്ലാവര്‍ക്കും അത്ര എളുപ്പമല്ല

Synopsis

മുഹമ്മദ് സലയുടെ ഔദ്യോഗിക ജേഴ്സി വാങ്ങാന്‍ ഈജിപ്റ്റുകാര്‍ ഒന്‍പത് ദിവസം ജോലി ചെയ്യണം

മോസ്കോ: ലോകം മുഴുവന്‍ ഒരു പന്തിന് പുറകെ ആവേശത്തില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങി ലോകത്തിന്‍റെ ഏതെല്ലാം കോണില്‍ മനുഷ്യവാസമുണ്ടോ അവിടങ്ങളിലെല്ലാം ഇപ്പോള്‍ കാല്‍പ്പന്ത് ജ്വരമാണ്. ലോകകപ്പ് നാളുകളില്‍ സാധാരണ ഏതൊരു കളി ആരാധകനും തന്‍റെ ഇഷ്ട ടീമിന്‍റെ ഒരു ജേഴ്സിയെങ്കിലും വാങ്ങാന്‍ താത്പര്യപ്പെടാറുണ്ട്. എന്നാല്‍ ഒരു ഔദ്യോഗിക ജേഴ്സി കിറ്റിന്‍റെ ഭാഗമായ ടീ ഷര്‍ട്ട് വാങ്ങുകയെന്നത് എല്ലാ രാജ്യക്കാര്‍ക്കും അത്ര എളുപ്പമുളള കാര്യമല്ല. 

സ്വിറ്റ്സർലണ്ട് ഡെന്‍മാര്‍ക്ക് പോലെയുളള രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ഒരു വ്യക്തിക്ക് തന്‍റെ ദിവസ വരുമാനത്തിന്‍റെ പകുതികൊണ്ട് മാത്രം തങ്ങളുടെ ടീമിന്‍റെ ഔദ്യോഗിക ജേഴ്സി വാങ്ങാം. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന ശാരാശരി ദിവസ വരുമാനം വച്ച് കണക്കാക്കുമ്പോള്‍ ഒന്നര ദിവസം ജോലി ചെയ്താല്‍ മാത്രമാണ് തനിക്ക് ഇഷ്ടപ്പെട്ട ടീമിന്‍റെ ഔദ്യോഗിക ജേഴ്സി വാങ്ങാന്‍ സാധിക്കുക. ലാറ്റിനമേരിക്കയില്‍ സ്ഥിതി കുറച്ചുകൂടി പ്രയാസമാണ് 3.1 ദിവസം ജോലി ചെയ്താല്‍ മാത്രമേ ഔദ്യോഗിക ജേഴ്സി വാങ്ങാന്‍ കഴിയൂ. നോര്‍ത്ത് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ 3.2 ദിവസം തൊഴിലിടത്തില്‍ വിയര്‍പ്പൊഴുക്കിയാല്‍ മാത്രമാണ് ജേഴ്സി വാങ്ങാനാവുക.

ആഫ്രിക്കന്‍ രാജ്യങ്ങളിലുളളവര്‍ക്ക് 13.8 ദിവസം തൊഴിലിടത്തില്‍ പണിയെടുക്കണം സ്വന്തം രാജ്യത്തിന്‍റെ ജേഴ്സി വാങ്ങാനുളള പണം പോക്കറ്റിലെത്തിക്കാന്‍. സെനഗലുകാരുടെ കാര്യമാണ് കൂട്ടത്തില്‍ ഏറ്റവും കഷ്ടം 25.5 ദിവസം തൊഴിലിടത്തില്‍ കഷ്ടപ്പെടണം ഒരു ഔദ്യോഗിക ടീ ഷര്‍ട്ട് വാങ്ങി ധരിക്കാന്‍. നൈജീരിയക്കാര്‍ക്ക് 13.7 ദിവസം വേണം ജേഴ്സി വാങ്ങാന്‍. ഈജിപ്റ്റിന്‍റെ സൂപ്പര്‍ താരം മുഹമ്മദ് സലയുടെ ജേഴ്സിയും ധരിച്ചുകൊണ്ട് കളികാണാമെന്ന് വിചാരിച്ചാല്‍ അതിന് ഒന്‍പത് ദിവസത്തെ അധ്വാനത്തിലൂടെ നേടിയെടുത്ത പണം മുടക്കണം ഒരു ശരാശരി ഈജിപ്റ്റുകാരന്‍‍.     

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവിന്റെ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞ കേസ്; ലീഗ് പ്രവർത്തകൻ പിടിയിൽ
'കലക്ടർ വെറും റീൽ സ്റ്റാർ'; ടീന ദാബിക്കെതിരെ വിദ്യാർത്ഥികൾ, രോഷം സമരക്കാരെ കാണാൻ വിസമ്മതിച്ചതോടെ