റെയില്‍വേ പാളത്തില്‍ കണ്ടെത്തിയ മൃതദേഹം എസിഎഐ പ്രസിഡന്‍റിന്‍റെ മകളുടേത്

Published : Oct 06, 2017, 02:43 AM ISTUpdated : Oct 04, 2018, 06:24 PM IST
റെയില്‍വേ പാളത്തില്‍ കണ്ടെത്തിയ മൃതദേഹം എസിഎഐ പ്രസിഡന്‍റിന്‍റെ മകളുടേത്

Synopsis

മുംബൈ: റെയില്‍വേ പാളത്തില്‍ കഴിഞ്ഞ ദിവസം  കണ്ടെത്തിയ മൃതദേഹം ഇരുപതുകാരിയായ പല്ലവി വികംസേയുടേതാണെന്ന് പൊലീസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ(ഐസിഎഐ) പ്രസിഡന്റ് നിലേഷ് വികംസേയുടെ ഇളയമകളാണ് പല്ലവി.  ഒക്ടോബര്‍ നാലിന് രാത്രിയോടെ പല്ലവിയെ കാണാതായതിനെത്തുടര്‍ന്ന് പൊലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. 

ഒക്ടോബര്‍ നാലിന് വൈകിട്ട് ആറിന് മുംബൈ സിഎസ്ടി സ്റ്റേഷനില്‍ നിന്ന് പല്ലവി ലോക്കല്‍ ട്രെയിനില്‍ കയറിയ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. സൗത്ത് മുംബൈയിലെ ഫോര്‍ട്ടിലുള്ള ഒരു സ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ് കഴിഞ്ഞ് മടങ്ങുകയായിരുന്നു. എന്നാല്‍ പിന്നീട് ഒരു വിവരവും ലഭിക്കാത്തതിനെത്തുടര്‍ന്ന് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. എംആര്‍എ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. 

അതിനിടെ അഞ്ചിന് വൈകിട്ട് ഏഴരയോടെ പാളത്തില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കിടക്കുന്നതായുള്ള വിവരം പരേല്‍ റെയില്‍വേ സ്റ്റേഷനില്‍ ആരോ വിളിച്ചു പറഞ്ഞു. കുടുംബാംഗങ്ങളെത്തി നടത്തിയ പരിശോധനയിലാണ് പല്ലവിയാണെന്ന് തിരിച്ചറിഞ്ഞത്. തലയില്‍ ഉള്‍പ്പെടെ മാരക മുറിവേറ്റാണ് മരണം സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ആത്മഹത്യയാണെന്നാണ് നിഗമനമെന്ന് പൊലീസ് വക്താവ് പറഞ്ഞു. ഇതുവരെ അസ്വാഭാവികമായതൊന്നും കണ്ടെത്തിയിട്ടില്ല. ദാദര്‍ സ്റ്റേഷനില്‍ അപകടമരണമായാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇവനെന്നല്ല വിളിച്ചത്, ഇവരൊക്കെ എന്നാണ് പറഞ്ഞത്'; മന്ത്രി ശിവൻകുട്ടിയെ ആക്ഷേപിച്ചില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ്
മത്സരിക്കണമെന്നാവശ്യപ്പെട്ട് തെക്ക് മുതൽ വടക്കു വരെ പോസ്റ്ററുകള്‍; മത്സരിക്കാൻ മൂടില്ലെന്ന് കെ മുരളീധരൻ