നിയന്ത്രണരേഖയില്‍ പുതുവര്‍ഷത്തലേന്ന് അപ്രതീക്ഷിത ആക്രമണത്തിനൊരുങ്ങി അതിര്‍ത്തി കടന്നെത്തിയ 2 പേരെ സൈന്യം വധിച്ചു

Published : Dec 31, 2018, 10:50 AM IST
നിയന്ത്രണരേഖയില്‍  പുതുവര്‍ഷത്തലേന്ന് അപ്രതീക്ഷിത ആക്രമണത്തിനൊരുങ്ങി അതിര്‍ത്തി കടന്നെത്തിയ 2 പേരെ സൈന്യം വധിച്ചു

Synopsis

ജമ്മു കശ്മീരിലെ നൗഗാം മേഖലയിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇവര്‍. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തെന്ന് സൈനിക വക്താവ് വിശദമാക്കി. പാകിസ്ഥാന്‍ സൈനികരുടേ വേഷമായിരുന്നു ഇവര്‍ ധരിച്ചിരുന്നത്.

ശ്രീനഗര്‍: പുതുവര്‍ഷത്തലേന്ന് നിയന്ത്രണരേഖയില്‍ അപ്രതീക്ഷിത ആക്രമണം നടത്താന്‍ നിയന്ത്രണ രേഖ കടന്ന് എത്തിയ രണ്ടു പേരെ സൈന്യം വധിച്ചു. പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ അംഗങ്ങളാണ് ഇവരെന്നാണ്  ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജമ്മു കശ്മീരിലെ നൗഗാം മേഖലയിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇവര്‍. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തെന്ന് സൈനിക വക്താവ് വിശദമാക്കി. പാകിസ്ഥാന്‍ സൈനികരുടേ വേഷമായിരുന്നു ഇവര്‍ ധരിച്ചിരുന്നത്. നിയന്ത്രണ മേഖലയിലെ കാടുകള്‍ക്കിടയിലൂടെ നുഴഞ്ഞു കയറാനുള്ള ശ്രമമാണ് ഇന്ത്യന്‍ സൈന്യത്തിന്റെ കൃത്യ സമയത്തെ ഇടപെടലിനെ തുടര്‍ന്ന് തകര്‍ന്നത്. 

റോക്കറ്റ് ലോഞ്ചര്‍ അടക്കമുള്ള ആയുധങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തതായാണ് വിവരം. അതിര്‍ത്തിയില്‍ നടന്ന പാകിസ്ഥാന്‍ വെടിവയ്പിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ നിയന്ത്രണ രേഖ മുറിച്ച് കടക്കാന്‍ ശ്രമിച്ചത്. ഒരു രാത്രി നീണ്ട വെടിവയ്പിന് ശേഷമാണ് രണ്ട് പേരെ വധിക്കാന്‍ സാധിച്ചത്.

കരസേനയുടെ ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന് പിന്നാലെ നടന്ന തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.  നൗഗാം മേഖലയിലെ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ പ്രതിരോധിക്കാനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സൈനിക വക്താവ് അറിയിച്ചു. ഇവര്‍ക്കൊപ്പം വന്ന ഏതാനും പേര്‍ രക്ഷപെട്ടതായി സംശയമുണ്ടെന്നും സൈന്യത്തിന്റെ വക്താവ് വിശദമാക്കി. 

സൈനികരാണെങ്കില്‍ ഇവരുടെ മൃതദേഹം തിരികെ കൊണ്ടുപോകണമെന്ന് പാക് സേനയോട് ആവശ്യപ്പെടുമെന്നും സൈനിക വക്താവ് വിശദമാക്കി. ഇന്ത്യന്‍ കരസേനയിലെ 19 ഇന്‍ഫന്ററി വിഭാഗമാണ് നൗഗാം, കുപ്‍വാര മേഖലയിലെ സുരക്ഷ കൈകാര്യം ചെയ്യുന്നത്. തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്ന കശ്മീരിലെ മേഖലകളാണ് ഇവിടം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫോൺ ഉപയോ​ഗം വീടിനുള്ളിൽ മതി, ക്യാമറയുള്ള മൊബൈൽ ഫോണുകൾക്ക് വിലക്കുമായി രാജസ്ഥാൻ
യുപി സർക്കാരിന്‍റെ നീക്കത്തിന് കോടതിയുടെ പ്രഹരം, അഖ്‍ലഖിനെ ആൾക്കൂട്ടം മർദ്ദിച്ചുക്കൊന്ന കേസിൽ പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാനുള്ള അപേക്ഷ തള്ളി