
തിരുവനന്തപുരം: സമരം പോലീസിനെതിരെയാണെന്നും സർക്കാരിനെതിരെയല്ലെന്നും ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. പോലീസ് നടപടിക്കിടെ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹിജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജിഷ്ണുകൂടി ആഗ്രഹിച്ച സര്‍ക്കാറാണ് ഇവിടെ ഭരിക്കുന്നത് അതിനാല്‍ എതിരൊന്നും പറയുന്നില്ല. തന്നെ ആക്രമിച്ചവര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മഹിജ പറഞ്ഞു.
കേസിൽ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുംവരെ സമരം തുടരുമെന്നും മഹിജ പറഞ്ഞു. ഡിജിപി ഓഫീസിന്റെ മുന്നില്‍നിന്ന് പോലീസിന്റെ കാട്ടിക്കൂട്ടലാണിത്. പോലീസിനെതിരെയാണ് സമരം. പോലീസ് നടപടിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് എന്താണെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.
അതേ സമയം ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരിയും സമരത്തിന്. വീട്ടിലാണ് സഹോദരി നിരാഹര സമരം നടത്തുന്നത്. അച്ഛനും അമ്മയും തിരിച്ച് എത്തുന്നതുവരെ നിരാഹാരം കിടക്കും എന്നാണ് അവിഷ്ണ പറയുന്നത്. ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരാഹാരം കിടക്കുകയാണ്.
അതേ സമയം ഇന്നലെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യു.ഡി.എഫും ബിജെപിയും ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ തുടങ്ങി. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ ഇതുവരെ സമാധാന പൂര്‍ണ്ണമാണ്. എല്ലാ യൂണിവേഴ്സിറ്റികളും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam