തീരദേശ ഹൈവേയ്ക്ക് വേണ്ട ഭൂമി കിഫ്ബി നേരിട്ട് ഏറ്റെടുത്തു നല്‍കും

Published : Sep 28, 2018, 05:46 PM IST
തീരദേശ ഹൈവേയ്ക്ക് വേണ്ട ഭൂമി കിഫ്ബി നേരിട്ട് ഏറ്റെടുത്തു നല്‍കും

Synopsis

റവന്യൂവകുപ്പ് സ്ഥലേമേറ്റെടുത്ത് നൽകുന്നതിലെ കാലതാമസം കാരണം കിഫ്ബി വായ്പ ഉപയോഗിച്ചുള്ള മലയോര- തീര ദേശറോഡ് നിർമ്മാണ വൈകുകയാണ്. ഇതു പരിഹരിക്കാനാണ് പുതിയ സംവിധാനം.

തിരുവനന്തപുരം: കിഫ് ബിയിൽ നിന്നും വായ്പയെടുത്തുള്ള പൊതുമരാമത്ത് നിർമ്മാണങ്ങള്‍ക്ക് കിഫ്ബി നേരിട്ട് ഭൂമി ഏറ്റെടുക്കും.  തീരദേശ ഹൈവേയുടെ നിർമ്മാണത്തിന് ഈ  സംവിധാനം ഉപയോഗിക്കുമെന്ന് മന്ത്രി ജി.സുധാകരൻ. 

റവന്യൂവകുപ്പ് സ്ഥലേമേറ്റെടുത്ത് നൽകുന്നതിലെ കാലതാമസം കാരണം കിഫ്ബി വായ്പ ഉപയോഗിച്ചുള്ള മലയോര- തീര ദേശറോഡ് നിർമ്മാണ വൈകുകയാണ്. ഇതു പരിഹരിക്കാനാണ് പുതിയ സംവിധാനം. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരെയും വിരമിച്ച ഉദ്യോഗസ്ഥരും ഉള്‍പ്പെടയുത്തി നാല് യൂണിറ്റുകള്‍ കിഫ്ബിയുണ്ടാക്കും. ഈ സംഘമായിരിക്കും ഭൂമി ഏറ്റെടുക്കുക.  

മൂന്നു വർഷത്തിനുള്ളിൽ പാതയുടെ നിർമ്മാണം പൂർത്തിയാക്കാൻ കിഫ്ബി ഉദ്യോഗസ്ഥരുടെയും പാത കടന്നുപോകുന്ന സ്ഥലത്തെ ജനപ്രതിനിധികളുടെയും യോഗത്തിൽ തീരുമാനിച്ചു.  രണ്ട് മീറ്റർ സൈക്കിള്‍ പാത ഉള്‍പ്പെടെ 14 മീറ്ററാണ് പാതയുടെ വീതി.  9 ജില്ലകളിലൂടെ കടന്നുപോകുന്ന പാതക്ക് 600 കിലോ മീറ്ററാണ് നീളം. 6500 കോടിയാണ് ചിലവ്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിണറായി നയിക്കും, സിപിഎമ്മിന് മൃദുഹിന്ദുത്വമെന്ന് ആരോപിക്കുന്നവർക്ക് ദൃഢഹിന്ദുത്വം; എംഎ ബേബി
'എന്റെ മുന്നിലായിരുന്നു അയാൾ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു'; യുവാവിന്റെ മരണത്തിന് പിന്നാലെ യുവതിയുടെ പ്രതികരണം