റവന്യൂവകുപ്പ് സ്ഥലേമേറ്റെടുത്ത് നൽകുന്നതിലെ കാലതാമസം കാരണം കിഫ്ബി വായ്പ ഉപയോഗിച്ചുള്ള മലയോര- തീര ദേശറോഡ് നിർമ്മാണ വൈകുകയാണ്. ഇതു പരിഹരിക്കാനാണ് പുതിയ സംവിധാനം.
തിരുവനന്തപുരം: കിഫ് ബിയിൽ നിന്നും വായ്പയെടുത്തുള്ള പൊതുമരാമത്ത് നിർമ്മാണങ്ങള്‍ക്ക് കിഫ്ബി നേരിട്ട് ഭൂമി ഏറ്റെടുക്കും. തീരദേശ ഹൈവേയുടെ നിർമ്മാണത്തിന് ഈ സംവിധാനം ഉപയോഗിക്കുമെന്ന് മന്ത്രി ജി.സുധാകരൻ.
റവന്യൂവകുപ്പ് സ്ഥലേമേറ്റെടുത്ത് നൽകുന്നതിലെ കാലതാമസം കാരണം കിഫ്ബി വായ്പ ഉപയോഗിച്ചുള്ള മലയോര- തീര ദേശറോഡ് നിർമ്മാണ വൈകുകയാണ്. ഇതു പരിഹരിക്കാനാണ് പുതിയ സംവിധാനം. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരെയും വിരമിച്ച ഉദ്യോഗസ്ഥരും ഉള്‍പ്പെടയുത്തി നാല് യൂണിറ്റുകള്‍ കിഫ്ബിയുണ്ടാക്കും. ഈ സംഘമായിരിക്കും ഭൂമി ഏറ്റെടുക്കുക.
മൂന്നു വർഷത്തിനുള്ളിൽ പാതയുടെ നിർമ്മാണം പൂർത്തിയാക്കാൻ കിഫ്ബി ഉദ്യോഗസ്ഥരുടെയും പാത കടന്നുപോകുന്ന സ്ഥലത്തെ ജനപ്രതിനിധികളുടെയും യോഗത്തിൽ തീരുമാനിച്ചു. രണ്ട് മീറ്റർ സൈക്കിള്‍ പാത ഉള്‍പ്പെടെ 14 മീറ്ററാണ് പാതയുടെ വീതി. 9 ജില്ലകളിലൂടെ കടന്നുപോകുന്ന പാതക്ക് 600 കിലോ മീറ്ററാണ് നീളം. 6500 കോടിയാണ് ചിലവ്.