ബിനാമി ഇടപാടുകൾ തടയാനുള്ള ബില്ല് ലോക്‌സഭ പാസാക്കി

Published : Jul 28, 2016, 04:15 AM ISTUpdated : Oct 05, 2018, 03:15 AM IST
ബിനാമി ഇടപാടുകൾ തടയാനുള്ള ബില്ല് ലോക്‌സഭ പാസാക്കി

Synopsis

ദില്ലി: ബിനാമി ഇടപാടുകൾ തടയുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. മതസ്ഥാപനങ്ങളുടെ പേരിൽ ബിനാമി ഇടപാടുകൾ അനുവദിക്കില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റിലി വ്യക്തമാക്കി. എന്നാൽ ഈ സ്ഥാപനങ്ങളിലെ സത്യസന്ധമായ ഇടപാടുകൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്നും മന്ത്രി അറിയിച്ചു. ബിനാമി ഇടപാടുകൾ 45 ശതമാനം നികുതി നൽകി നിയമപരമാക്കുന്നതിനുള്ള ബില്ലിനാണ് ലോക്‌സഭ അംഗീകാരം നൽകിയത്. പള്ളിയിലോ മറ്റ് ആരാധനാലയത്തിലോ സത്യസന്ധമായ നിക്ഷേപമാണുള്ളതെങ്കിൽ സർക്കാർ അവർക്ക് സംരക്ഷണം നൽകുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. വിലക്കയറ്റം തടയുന്നതിന് കേന്ദ്രസർക്കാരിന് മാത്രമല്ല സംസ്ഥാനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബിനാമി ഇടപാടുകൾ 45 ശതമാനം നികുതി നൽകി നിയമപരമാക്കുന്നതിനുള്ള ബില്ലിനാണ് ലോക്സഭ അംഗീകാരം നൽകിയത്. വർഷങ്ങൾക്ക് മുൻപ് ബിനാമി ഇടപാടിൽ വാങ്ങിയ സ്ഥലമാണെങ്കിലും ഇന്നത്തെ ന്യായവിലയുടെ നികുതിയാണം നൽകേണ്ടത് കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ബില്ലിലുണ്ട്. മതസ്ഥാപനങ്ങളുടെ പേരിൽ ബിനാമി ഇടപാടുകൾ അംഗീകരിക്കില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റിലി അറിയിച്ചു.

രാജ്യത്തെ വിലക്കയറ്റത്തിനെതിരെ രാജ്യസഭയിൽ പ്രത്യേകചർച്ച നടന്നു. വിലക്കയറ്റം തടയുന്നതിന് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ചില ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് വില വർദ്ധിച്ചതെന്നും കാലാവസ്ഥയാണ് കാരണമെന്നും മറുപടി പറഞ്ഞ കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ പറഞ്ഞു. കർഷകരുടെ ആവശ്യപ്രകാരമാണ് പ‌‌ഞ്ചസാരയുടേയും ഉള്ളിയുടേയും വില കൂട്ടിയത്. മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ കോൺഗ്രസ് സഭയിൽ നിന്ന് വാക്കൗട്ട് നടത്തി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ഒന്നാം സമ്മാനം വീട്, രണ്ടാം സമ്മാനം ഥാർ'; കടം തീർക്കാൻ വീട് സമ്മാനമായി പ്രഖ്യാപിച്ച് സമ്മാനക്കൂപ്പൺ പുറത്തിറക്കിയ മുൻ പ്രവാസി അറസ്റ്റിൽ
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി, മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു