മലേഗാവ് സ്ഫോടനക്കേസ്: ആറു പ്രതികളുടെ മക്കോക്ക  ഒഴിവാക്കി

Published : Dec 27, 2017, 04:56 PM ISTUpdated : Oct 04, 2018, 11:17 PM IST
മലേഗാവ് സ്ഫോടനക്കേസ്: ആറു പ്രതികളുടെ മക്കോക്ക  ഒഴിവാക്കി

Synopsis

മുംബൈ: മാലേഗാവ് സ്ഫോടന കേസില്‍ ആറുപ്രതികള്‍ക്ക് മേല്‍ ചുമത്തിയ മക്കോക്ക (മഹാരാഷ്ട്ര കണ്ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് -1999)  ഒഴിവാക്കി. കേണല്‍ പുരോഹിത്, സാധ്വി പ്രഗ്യയുമടക്കമുള്ള ആറുപേരെയാണ് മക്കോക്കയില്‍ നിന്ന് ഒഴിവാക്കിയത്.  സംശയത്തിന്‍റെ ആനുകൂല്യത്തില്‍ മുംബൈ എൻഐഎ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

മക്കോക്ക ഒഴിവാക്കിയെങ്കിലും  യുഎപിഎ, ഐപിസിയിലെ കൊലപാതകമടക്കമുള്ള വകുപ്പുകൾ  ചുമത്തി വിചാരണ ചെയ്യാന്‍ കോടതി അനുമതി നല്‍കി. നിലവിൽ പ്രതികൾക്ക് നൽകിയിരിക്കുന്ന വ്യവസ്ഥകളോടെയുള്ള ജാമ്യം തുടരും.

സാധ്വി  പ്രഗ്യ സിങ് താക്കൂര്‍, കേണല്‍ പുരോഹിത് എന്നിവർ യുഎപി എയും ഐപിസിയിലെ കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ പ്രകാരവും വിചാരണ നേരിടണം. കേസിലെ വിചാരണ ജനുവരി 15 മുതൽ മുംബൈ പ്രത്യേക എന്‍ഐഎ കോടതിയിൽ ആരംഭിക്കും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ഇറാനെ എന്തിന് ആക്രമിച്ചു? വിശദീകരണവുമായി യുഎസ് സെനറ്റർ; 'സിവിലിയൻ ആണവ പദ്ധതിയോട് ഇറാൻ നോ പറഞ്ഞു, യുറേനിയം ശേഖരത്തെ കുറിച്ചു വീമ്പടിച്ചു'
'അച്ഛന്‍റെ പേര് ആർ ഇന്ദുചൂഡൻ, പാർട്ടിയാണ് എന്‍റെ രക്തം': ആറന്മുള കിട്ടിയില്ലെങ്കിൽ കോണ്‍ഗ്രസ് വിടുമെന്ന പ്രചാരണത്തിന് വിജയ് ഇന്ദുചൂഡന്‍റെ മറുപടി