
മഹാശുചീകരണത്തില്‍ മന്ത്രിമാരുമുണ്ട്. പ്രളയം അവസാനിച്ചിച്ചും അതിന്‍റെ കെടുതികള്‍ ഇപ്പോഴും കേരളത്തെ പിന്‍തുടരുന്നുണ്ട്. വീടുകളും വീട്ടുസാധനങ്ങളും മിക്കവയും നശിച്ചും ഒഴുകിയും പോയി. അവശേഷിക്കുന്നവ ഉപയോഗിക്കാന്‍ സാധിക്കാത്ത വിധത്തിലാണുളളത്. മഹാശുചീകരണത്തിലൂടെ മാത്രമേ അവശേഷിക്കുന്നവയെ തിരിച്ചു കൊണ്ടുവരാന്‍ സാധിക്കൂ എന്ന് തിരിച്ചറിഞ്ഞ് അതിനുള്ള പരിശ്രമത്തിലാണ് ജനങ്ങള്‍. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ ഈ ഉദ്യമത്തില്‍ പങ്കാളികളാകുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.
പ്രളയത്തില്‍ മുങ്ങിയ കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും വീടുകളിലെ മഹാശുചീകരണം ഇന്ന് തുടങ്ങും. രണ്ട് ദിവസം കൊണ്ട് അന്‍പതിനായിരം വീടുകള്‍ ശുചിയാക്കുകയാണ് ലക്ഷ്യം. അറുപതിനായിരത്തിലധികം ആളുകളാണ് ദൗത്യത്തിന്‍റെ ഭാഗമാകുന്നത്.
ഇതില്‍ പതിനായിരം പേര്‍ ആലപ്പുഴക്ക് പുറത്തുള്ള ജില്ലകളില്‍നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളായിരിക്കും. വീടുകള്‍ ശുചിയാക്കി അതിലേക്ക് ആളുകളെ പുനരധിവസിപ്പിക്കുക എന്നതാണ് മഹാശുചീകരണം വഴി ലക്ഷ്യമാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam