ഡിഎംകെയിലേക്ക് തിരിച്ചു വരവിന്‍റെ സൂചന നല്‍കി എംകെ അഴഗിരി

Published : Aug 12, 2018, 03:23 PM ISTUpdated : Sep 10, 2018, 01:00 AM IST
ഡിഎംകെയിലേക്ക് തിരിച്ചു വരവിന്‍റെ സൂചന നല്‍കി എംകെ അഴഗിരി

Synopsis

ഡിഎംകെയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന സൂചന നല്‍കിക്കൊണ്ട് എം കെ അഴഗിരിയുടെ വീഡിയോ പുറത്തിറങ്ങി. 51 സെക്കൻറ് ദൈർഘ്യമുള്ള വീഡിയോ അഴഗിരിയുടെ പേരില്‍ അണികള്‍ നിയന്ത്രിക്കുന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചെന്നൈ: ഡിഎംകെയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന സൂചന നല്‍കിക്കൊണ്ട് എം കെ അഴഗിരിയുടെ വീഡിയോ പുറത്തിറങ്ങി. 51 സെക്കൻറ് ദൈർഘ്യമുള്ള വീഡിയോ അഴഗിരിയുടെ പേരില്‍ അണികള്‍ നിയന്ത്രിക്കുന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

അഴഗിരിയുടെ ഔദ്യോഗിക പേജിലല്ല വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. പക്ഷെ വീഡിയോ അവസാനിക്കുന്നത് ഇതിന് പിന്നില്‍ അദ്ദേഹത്തിന്‍റെ മകൻ ദുരൈദയാനിധിയാണെന്ന സൂചന നല്‍കിയും. നിലവിലെ വർക്കിംഗ് പ്രസി‍ഡൻറായ എം കെ സ്റ്റാലിൻ പാർട്ടിയുടെ അധ്യക്ഷനാകാനൊരുങ്ങുന്ന സമയത്ത് തന്നെ ഡിഎംകെയിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങളിലാണ് അഴഗിരി. ഡിഎംകെയില്‍ അംഗമല്ലെങ്കിലും, തെക്കൻ തമിഴ്നാട്ടില്‍ സ്വാധീനമുണ്ട് അഴഗിരിക്ക് ഇപ്പോഴും.പാർട്ടിയിലേക്ക് തിരിച്ചെത്താൻ സമ്മർദ്ദതന്ത്രം പ്രയോഗിക്കുകയാണ് അഴഗിരിയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു

2014 ലാണ് അഴഗിരിയെ എം കെ സ്റ്റാലിനുമായുള്ള തർക്കത്തെ തുടർന്ന് കരുണാനിധി പാർട്ടിയില്‍ നിന്നും പുറത്താക്കിയത്. തുടർന്ന് പലതവണ തിരിച്ചുവരാൻ അഴഗിരി ശ്രമം നടത്തിയെങ്കിലും കരുണാനിധി സമ്മതിച്ചിരുന്നില്ല.മാറിയ സാഹചര്യത്തില്‍, പാർട്ടിയില്‍ പിളർപ്പുണ്ടാകാതെ നോക്കാൻ സ്റ്റാലിൻ വിട്ടുവീഴ്ചകള്‍ക്കൊരുങ്ങുമോ എന്നാണ് കണ്ടറിയേണ്ടത്.കരുണാനിധിയുടെ മരണശേഷമുള്ള ആദ്യ എക്സിക്യൂട്ടീവ് ഈ ചൊവ്വാഴ്ച ചേരാനിരിക്കെയാണ് അഴഗിരിയുടെ വീഡിയോ പുറത്തു വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?