
കൊച്ചി: കൊച്ചിയില്‍ ദുരിതാശ്വാസ ക്യാമ്പിന്‍റെ ഭിത്തിയിടിഞ്ഞുണ്ടായ അപകടത്തില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തില്‍ മരണം ആറായി. പറവൂര്‍ കുത്തിയത്തോടാണ് വ്യാഴാഴ്ച രാത്രിയാണ് ദുരിതാശ്വാസ കേന്ദ്രത്തിലെ കെട്ടിടത്തിന്‍റെ ഭാഗം തകര്‍ന്ന് വീണത്.
ഇതില്‍ ആറ് പേര്‍ അകപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് കെട്ടിടാവശിശഷ്ടത്തില്‍ നിന്നും രണ്ട് മൃതദേഹം കണ്ടെത്തിയിരുന്നു. വെള്ളക്കെട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. പുറം ലോകവുമായി ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ദുരിതാശ്വാസ കേന്ദ്രം.
അതുകൊണ്ട് രക്ഷാപ്രവര്‍ത്തനം വൈകി. ആളുകള്‍ കൈകൊണ്ടാണ് ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇത് കൂടുതല്‍ അപകടത്തിന് കാരണമാകുന്നതിനാല്‍ വൈകിട്ടോടെ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തി വച്ചിരുന്നു. തുടര്‍ന്ന് ഇന്ന് ജെസിബി അടക്കമുള്ള എത്തിയാണ് കെട്ടിടാവശിഷ്ടം നീക്കം ചെയ്ത് ബാക്കി മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam