
ഉദയ്പൂർ: മുസ്ലിങ്ങളും കുടുംബത്തില്‍ രണ്ട് കുട്ടികള്‍ മാത്രമേ ഉണ്ടാകൂ എന്ന് തീരുമാനിക്കണമെന്ന് രാജസ്ഥാൻ മുൻ മന്ത്രിയും പ്രതിപക്ഷ നേതാവുമായ ഗുലാബ്ചന്ദ് കതാരിയ. ഹിന്ദുക്കള്‍ ഒരു കുടുംബത്തില്‍ രണ്ട് കുട്ടികൾ എന്ന പരിധി പിന്തുടരുമ്പോള്‍ മുസ്ലീങ്ങള്‍ ഇതേ നിയമങ്ങൾ പാലിക്കണമെന്നായിരുന്നു കതാരിയയുടെ പരാമര്‍ശം. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് കതാരിയ നടത്തിയ പരാമര്‍ശം ഇതിനോടകം തന്നെ വിവാദമായിരിക്കുകയാണ്.
ജനസംഖ്യാ വളര്‍ച്ച ഇങ്ങനെ തുടരുകയാണെങ്കിൽ എങ്ങനെ രാജ്യം മുന്നോട്ട് പോകും. ചില നിയമങ്ങളിൽ മാറ്റം വരുത്തണം. ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ ഇത് സംഭവിക്കൂ എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഗുലാബ്ചന്ദ് കതാരിയയെയാണ് ബിജെപി പ്രതിപക്ഷ നേതാവായി നിയോഗിച്ചത്.
.ബിജെപിയിലെ പ്രമുഖ നേതാക്കളിൽ ഒരാളാണ് ഗുലാബ്ചന്ദ് കതാരിയ. കഴിഞ്ഞ 40 വര്‍ഷമായി രാഷ്ട്രീയത്തിൽ സജീവമാണ് അദ്ദേഹം. 1970ലാണ് ആദ്യമായി എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടത്. വസുന്ധര രാജെ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കതാരിയ 1993 മുതലുള്ള എല്ലാ ബിജെപി സര്‍ക്കാറുകളിലും മന്ത്രിയായിരുന്നു .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam