
ദില്ലി: ഗംഗയിലെ ജലം അതീവമലിനമായി കഴിഞ്ഞെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. കുടിക്കാനോ കുളിക്കാനോ പോലും ഉപയോഗിക്കാനാകാത്ത സ്ഥിതിയാണെന്നും എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടികാട്ടി.
അപകടം അറിയാതെ ഗംഗയില്‍ കുളിച്ച് ജനം രോഗികളാകുന്നതായി ട്രൈബ്യൂണല്‍ അഭിപ്രായപ്പെട്ടു. ഹരിദ്വാര്‍ മുതല്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോ വരെയുള്ള ഗംഗയുടെ നൂറ് കിലോമീറ്ററാണ് ഏറ്റവും മലിനം. ഈ ഭാഗങ്ങളില്‍ ഗംഗയില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഗംഗയെ മാലിന്യമുക്തമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam