ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയുമായി മുന്നോട്ട്; പരസ്യമായി പ്രതികരണമില്ല-പരാതിക്കാരി

Web Desk |  
Published : Jun 30, 2018, 10:16 AM ISTUpdated : Oct 02, 2018, 06:49 AM IST
ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയുമായി മുന്നോട്ട്; പരസ്യമായി പ്രതികരണമില്ല-പരാതിക്കാരി

Synopsis

2014ല്‍ നടന്ന സംഭവത്തെക്കുറിച്ചുള്ള പരാതി മൂന്ന് ദിവസം മുന്‍പാണ് കോട്ടയം എസ്.പിക്ക് കൈമാറിയത്.

കോട്ടയം:  കത്തോലിക്കാ സഭയിലെ ജലന്ധര്‍  ബിഷപ്പിനെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച് നല്‍കിയ പരാതിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറല്ല.  കാര്യങ്ങൾ അറിയിക്കേണ്ടവരെ അറിയിച്ചു കഴിഞ്ഞുവെന്നും വെളിപ്പെടുത്തേണ്ട സമയത്ത് കാര്യങ്ങൾ പറയുമെന്നും അവര്‍ പറഞ്ഞു.

2014ല്‍ നടന്ന സംഭവത്തെക്കുറിച്ചുള്ള പരാതി മൂന്ന് ദിവസം മുന്‍പാണ് കോട്ടയം എസ്.പിക്ക് കൈമാറിയത്. അന്ന് പരാതി നല്‍കാന്‍ ഒരുങ്ങിയ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് കന്യസ്ത്രീയുടെ വാദം. അച്ചടക്ക നടപടിയെടുത്തതിന് കള്ളപ്പരാതി നൽകുമെന്ന് കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയിരുന്നെന്ന് കാണിച്ച് ബിഷപ്പും എസ്.പിക്ക് പരാതി നൽകി. ആദ്യം കിട്ടിയത് ബിഷപ്പിന്റെ പരാതിയാണെന്നാണ് പോലീസ് പറഞ്ഞത്.  ഇരുവരുടേയും പരാതിയിൽ കേസെടുത്ത് അന്വേഷിക്കാന്‍ വൈക്കം ഡി.വൈ.എസ്.പിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ