അമൃതസർ ഗ്രനേഡ് ആക്രമണം: ഇന്ത്യയുടെ ആരോപണം നിഷേധിച്ച് പാകിസ്ഥാൻ

Published : Nov 22, 2018, 06:28 PM ISTUpdated : Nov 22, 2018, 07:27 PM IST
അമൃതസർ ഗ്രനേഡ് ആക്രമണം: ഇന്ത്യയുടെ ആരോപണം നിഷേധിച്ച് പാകിസ്ഥാൻ

Synopsis

അമൃതസർ ഗ്രനേഡ് ആക്രമണത്തില്‍ ഇന്ത്യയുടെ ആരോപണം നിഷേധിച്ച് പാകിസ്ഥാൻ. പാക്കിസ്ഥാനുമേൽ ആരോപണം ഉന്നയിക്കുന്നത് ഇന്ത്യയുടെ സ്ഥിരം പണിയാണെന്നും വിശദീകരണം.

ഇസ്ലാമാബാദ്: അമൃത്സറിലെ പ്രാർ‌ത്ഥനാ ഹാളിന് നേർക്ക് നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഇന്ത്യയുടെ ആരോപണം നിഷേധിച്ച് പാകിസ്ഥാൻ. പാക്കിസ്ഥാനുമേൽ ആരോപണം ഉന്നയിക്കുന്നത് ഇന്ത്യയുടെ സ്ഥിരം പണിയാണെന്നും വിശദീകരണം.

ആക്രമണത്തിൽ പ്രതികൾ ഉപയോഗിച്ചത് പാക് നിർമ്മിത​ ഗ്രനേഡാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ​ഗ്രനേഡ് നിർമ്മിച്ചത് പാകിസ്ഥാനിലാണെന്നും പ്രതികളിലൊരാളായ ബിക്രംജിത് സിംഗിനെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇയാളുടെ കൂട്ടാളിയായ അവ്താർ സിം​ഗിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

നവംബർ 18 ന് രാജസൻസിയിലെ നിരൻകരി ഭവന് നേർക്ക് നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാശ്മീരിൽ സൈന്യത്തിന് നേർക്ക് പ്രയോഗിക്കുന്ന ഉഗ്രസ്ഫോടന ശേഷിയുള്ള ​ഗ്രനേഡാണ് പ്രാർത്ഥനാലയത്തിന് നേർക്ക് എറിഞ്ഞത്. ബൈക്കിലെത്തിയ രണ്ട് പേർ പ്രാർത്ഥനാഹാളിന് നേരെ ​ഗ്രനേഡ് എറിയുകയായിരുന്നു. ഇവരെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ നൽകുന്നവർക്ക് മുഖ്യമന്ത്രി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും
76ന്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി; ജന്മദിനം വിപുലമായ ആഘോഷമാക്കാൻ ബിജെപി, രാജ്യവ്യാപകമായി ദീപം തെളിയിക്കാനും രക്തദാന ക്യാംപിനും പ്രവ‍ർത്തകരോ‍ട് ആഹ്വാനം