എസ്എഫ്ഐയുടെ മാർച്ച് തടയാന്‍ വച്ച ബാരിക്കേഡിന്‍റെ കയര്‍ ബ്ളേഡ് കൊണ്ട് അറുത്തെന്ന് പൊലീസ്, സംസ്ഥാന ഭാരവാഹികൾ അടക്കം 10 പേർക്കെതിരെ കേസ്

Published : Jun 25, 2026, 04:09 PM IST
SFI Strike

Synopsis

ബ്ലേഡ് കൊണ്ടുവന്നത് സംഘടനയല്ലെന്നാണ് എസ്എഫ്ഐ വിശദീകരണം.

തിരുവനന്തപുരം: എസ്എഫ്ഐയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ ബ്ലേഡ് ഉപയോഗിച്ചതിൽ സംസ്ഥാന ഭാരവാഹികൾ അടക്കം 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്. ബ്ലേഡ് കൊണ്ട് ബാരിക്കേഡ് കെട്ടിയ കയർ അറുത്തുവെന്നുമാണ് എഫ്ഐആർ. ഇത് വഴി പതിനായിരം രൂപയുടെ നഷ്ടമുണ്ടായെന്നും പൊലീസ് പറയുന്നു. 

സഹകരണമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട്  ഇന്നലെ   എസ്എഫ്ഐ സെക്രട്ടറിയേററിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. യൂണിവേഴ്സിറ്റി കോളജിൽ നിന്നും സമരം തുടങ്ങിയപ്പോള്‍ സമരക്കാർ മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർ‍ഡും കൊടികളും നശിപ്പിച്ചു. ബാരിക്കേറ്റ് തള്ളിമാറ്റി ചാടിക്കേറാൻ ശ്രമിച്ചപ്പോള്‍ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. നാലു പ്രാവശ്യം പ്രവർത്തകരെ പിരിച്ചുവിടാൻ ലാത്തിവീശി. നിലത്തു വീണവരെയും പൊലിസ് മർദ്ദിച്ചു. മുഹമ്മദ് റിയാസും സിപിഎം ജില്ലാ സെക്രട്ടറി വി.ജോയുമെത്തി പൊലിസിനോടും പ്രവർത്തകരോടും സംസാരിച്ചതോടെ സംഘർഷം അയഞ്ഞു. ഇതിനിടെ നിലത്ത് വീണ നാലു ബ്ലയ്ഡുകളെ ചൊല്ലിയായി തർക്കം. കള്ളക്കേസെടുക്കാൻ പൊലിസ് കൊണ്ടിട്ടതാണ് ബ്ലെയ്ഡുകളെന്നും എസ്എഫ്ഐ ആരോപിച്ചു. എന്നാൽ ബാരിക്കേഡ് കെട്ടിയ കയർ മുറിക്കാനായി എഫ്ഐക്കാർ കൊണ്ടുവന്നതാണെന്ന് പൊലിസും ആരോപിച്ചു. നിലത്തു കിടന്ന ബ്ലെയ്ഡകള്‍ പൊലിസ് മാറ്റി.. സംഘർഷത്തിനിടെ രണ്ടു പൊലിസുകാർക്കും രണ്ട് എസ്എഫ്ഐക്കാർക്കും പരിക്കേറ്റു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒരു കാരണവശാലും കൊടുക്കില്ലെന്ന് മുഖ്യൻ, മുന്നണിക്കകത്ത് തന്നെയുള്ള എംഎൽഎയാണ് താനെന്ന് ഓർമിപ്പിച്ച് റെജി ചെറിയാൻ; വിമർശനം രൂക്ഷം
സഭയ്ക്ക് ഓഡിറ്റിങ് ഉണ്ട്, വിദേശത്തുനിന്ന് വരുന്ന പണം സഭയുടെ മക്കളുടേത്; ഓർത്തഡോൿസ്‌ സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത