ആശ്രിതരുടെ സ്വത്ത് വിവരം മറച്ചുവെച്ചു; തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ച് പി.വി.അന്‍വര്‍ എംഎല്‍എ

Published : Oct 27, 2017, 06:41 AM ISTUpdated : Oct 05, 2018, 12:23 AM IST
ആശ്രിതരുടെ സ്വത്ത് വിവരം മറച്ചുവെച്ചു; തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ച് പി.വി.അന്‍വര്‍ എംഎല്‍എ

Synopsis

കോഴിക്കോട്: തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കുന്ന തരത്തില്‍ സ്വത്ത് വിവരങ്ങള്‍ നല്‍കിയതിന് പിന്നാലെ ആശ്രിതരുടെ പേരിലുള്ള സ്വത്ത് വിവരങ്ങളും പി വി അന്‍വര്‍ എംഎല്‍ എ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് മറച്ച് വെച്ചു. രണ്ട് ഭാര്യമാരുണ്ടെന്നിരിക്കേ ഒരാളുടെ പേരിലുള്ള സ്വത്ത് വിവരങ്ങള്‍ മാത്രമാണ് സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചത്. പി വി ആര്‍ പാര്‍ക്കില്‍ പങ്കാളിത്തമുള്ള രണ്ടാമത്തെ ഭാര്യയുടെ സ്വത്ത് വിവരങ്ങള്‍ മല്‍സരിച്ച എല്ലാ തെരഞ്ഞെടുപ്പില്‍ നിന്നും എംഎല്‍എ മറച്ച് വെച്ചു.

മൂന്ന് തവണ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ നല്‍കിയ രേഖകളില്‍ ഒരു ഭാര്യയുടെ സ്വത്ത് വിവരം മാത്രമാണ് പി വി അന്‍വര്‍ എംഎല്‍എ കാണിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ 455ആം നമ്പര്‍ വോട്ടറായ ഷീജയാണ് ഭാര്യയെന്ന് തെരഞ്ഞെടുപ്പ് രേഖകളില്‍ നിന്ന് വ്യക്തം. എന്നാല്‍ രണ്ടായിരത്തി പതിനേഴില്‍ പിവിആര്‍ പാര്‍ക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എത്തിയ ഒരു കേസില്‍ അന്‍വര്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലമാണിത്. താനും ഭാര്യ ഹഫ്സത്തും മാത്രമാണ് പി വി ആര്‍ പാര്‍ക്കിന്റെ മാനേജിംഗ് പാര്‍ട്ട്നര്‍മാര്‍ എന്നായിരുന്നു സത്യവാങ്മൂലം. അതായത് രണ്ട് ഭാര്യമാര്‍ ഉണ്ടന്ന് വിവിധ രേഖകളില്‍ പി.വി.അന്‍വര്‍ എംഎല്‍എ തന്നെ സ്ഥിരീകരിച്ചിരിക്കുന്നു.

എന്നാല്‍ മല്‍സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം ഒരു ഭാര്യയുടെ സ്വത്ത് വിവരം മാത്രമാണ് എംഎല്‍എ വെളിപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പിവി ആര്‍ പാര്‍ക്കിന്റെ അവകാശികള്‍ താനും ഭാര്യയുമാണെന്ന് അവകാശപ്പെടുന്ന അന്‍വര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേരിലുള്ളത് കാര്‍ഷിക ഭൂമി മാത്രമാണെന്ന് അവകാശപ്പെടുന്നു.

അതായത് പിവിആര്‍ പാര്‍ക്കില്‍ ഓഹരിയുള്ള രണ്ടാമത്തെ ഭാര്യയുടെ വിവരങ്ങളല്ല ഒരു തെരഞ്ഞെടുപ്പിലും സമര്‍പ്പിച്ചത് എന്ന് ചുരുക്കം. നിയമാനുസൃതമല്ലാതെ അന്‍വര്‍ എംഎല്‍എയുടെയും കുടുംബത്തിന്‍റെയും പേരിലുള്ള കൃഷിഭൂമിയുടെ യഥാര്‍ത്ഥ കണക്ക് ലഭിക്കണമെങ്കില്‍ രണ്ടാമത്തെ ഭാര്യയുടെ പേരിള്ള സ്വത്ത് വിവരങ്ങള്‍ കൂടി അന്വേഷിക്കണ്ടി വരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ