
ലഖ്‍നൗ: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ ശവസംസ്കാര ചടങ്ങിനിടെ 'ഷൂ' അഴിക്കാതിരുന്ന ബി ജെ പി നേതാക്കള്‍ക്കെതിരെ ബന്ധുക്കള്‍. 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ തിങ്കളാഴ്ച പുല്‍വാമയിലുണ്ടായ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട നാല് സൈനികരിലൊരാളാണ് അജയ് കുമാര്‍. ഉത്തര്‍പ്രദേശിലെ റ്റിക്കിരി ഗ്രാമത്തില്‍ നിന്നുള്ളയാളാണ് സൈനികന്‍.
കേന്ദ്ര മന്ത്രി സത്യപാല്‍ സിങ്ങ്, ഉത്തര്‍പ്രദേശ് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്ങ്, ബി ജെ പി മീററ്റ് എംഎല്‍എ രാജേന്ദ്ര അഗര്‍വാള്‍ എന്നിവരാണ് സൈനികന്‍റെ സംസ്കാര ചടങ്ങില്‍ എത്തിയത്. മൃതദേഹം ദഹിപ്പിക്കുന്ന സമയത്ത് ഇവര്‍ ഷൂ അഴിക്കാതിരുന്നതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ബഹളം വച്ച ബന്ധുക്കള്‍ ബോധത്തോടെ പെരുമാറാനും ഇവരോട് പറഞ്ഞു. കൈകൂപ്പി മാപ്പ് പറഞ്ഞ നേതാക്കള്‍ ഉടന്‍ തന്നെ ഷൂ അഴിച്ച് മാറ്റുകയുംചെയ്തു. വ്യാപകമായി പ്രചരിക്കുന്ന മറ്റൊരു വീഡിയോയില്‍ സത്യപാല്‍ സിങ്ങും അഗര്‍വാളും സംസാരിക്കുകയും ചിരിക്കുകയുംചെയ്യുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam