കരകാണാതെ ആയിരങ്ങൾ; രക്ഷാപ്രവർത്തനം ഊര്‍ജ്ജിതം

Published : Aug 19, 2018, 01:43 PM ISTUpdated : Sep 10, 2018, 04:27 AM IST
കരകാണാതെ ആയിരങ്ങൾ; രക്ഷാപ്രവർത്തനം ഊര്‍ജ്ജിതം

Synopsis

കഴിഞ്ഞ 5 ദിവസമായി ഭക്ഷണവും വെള്ളവും കിട്ടാതെ കുടുങ്ങിക്കിടക്കുന്ന നിരവധി പേര്‍ പറവൂര്‍ മേഖലയിലുണ്ട്. ഇവരെ രക്ഷപെടുത്തി കരക്ക് എത്തിക്കാനുള്ള ശ്രമം ഈ മേഖലയില്‍ അതിവേഗം പുരോഗമിക്കുകയാണ്

ആലുവ: സംസ്ഥാനത്ത് സ്ഥിതിഗതികൾ ശാന്തമാകുന്നു. എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു. പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പ്രളയക്കെടുതിയിൽ ഇന്ന് നാല് പേർകൂടി മരിച്ചതോടെ ആകെ മരണം 361 ആയി. വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ഇനിയും ഒറ്റപ്പെട്ട് കഴിയുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാണ്. 

ചെങ്ങന്നൂർ, തിരുവല്ല, പറവൂർ മേഖലകളിൽ ഇപ്പോഴും നിരവധിപേർ ഒറ്റപ്പെട്ട് കഴിയുന്നുണ്ട്. പലരും പക്ഷേ വീട് വിട്ട് വരാൻ തയ്യാറാകുന്നില്ല. പാണ്ടനാട് മേഖലയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം ദുഷ്കരമാണ്. പാണ്ടനാട് ഇന്നലെ ബോട്ടിൽ രക്ഷാപ്രവർത്തനത്തിന് പോയി കാണാതായ ആറ് പേർക്ക വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. വെള്ളമിറങ്ങിയതോടെ വലിയ ബോട്ടുകളിലുള്ള രക്ഷാപ്രവർത്തനം ദുഷ്കരമായി. കൂടുതൽ ചെറുവള്ളങ്ങളാണ് ഈ മേഖലയിൽ ഇനി രക്ഷാപ്രവർത്തനത്തിന് ആവശ്യം. സംസ്ഥാനത്താകെ ഏഴ് ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. 

കൂടുതൽ വസ്ത്രവും മരുന്നുകളും ക്യാമ്പുകളിൽ ആവശ്യമാണ്. നീരൊഴുക്ക് കുറഞ്ഞതോടെ മിക്ക അണക്കെട്ടുകളിലേയും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ജലനിരപ്പ് നേരിയ നിലയിൽ കൂടിയെങ്കിലും ഇടുക്കിയിലെ രണ്ട് ഷട്ടറുകൾ അടച്ചു. റോഡ് , ട്രെയിൻ ഗതാഗതവും ഭാഗീകമായി പുനരാരംഭിച്ചു.

കഴിഞ്ഞ 5 ദിവസമായി ഭക്ഷണവും വെള്ളവും കിട്ടാതെ കുടുങ്ങിക്കിടക്കുന്ന നിരവധി പേര്‍ പറവൂര്‍ മേഖലയിലുണ്ട്. ഇവരെ രക്ഷപെടുത്തി കരക്ക് എത്തിക്കാനുള്ള ശ്രമം ഈ മേഖലയില്‍ അതിവേഗം പുരോഗമിക്കുകയാണ്. നാവിക സേനയുടേയും കരസേനയുടേയും ദുരന്ത നിവാരണ സേനയുടേയും തീര സംരക്ഷണ സേനയുടേയും നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. കുത്തിയതോട് ക്യാമ്പില്‍ കുടുങ്ങിക്കിടന്ന 800 ലധികം ആളുകളെ കരക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇവിടെ പെരിയാറില്‍ ജല നിരപ്പ് കുറഞ്ഞത് ആശ്വാസമായി. ചെറുതോണിയില്‍ നിന്നും ഒഴുക്കി വിടുന്ന വെള്ളത്തിന്‍റെ തോത് കുറച്ചു. വെള്ളം കയറിയ മേഖലകളില്‍ പലിയടത്തും വെള്ളം ഇറങ്ങിത്തുടങ്ങി

170 ലധികം ക്യാമ്പുകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ലക്ഷത്തി എഴുപതിനായിരത്തിലധികം ആളുകള്‍ ക്യാമ്പുകളിലുണ്ട്. ചില ക്യാമ്പുകളില്‍ ഭക്ഷണം തികയുന്നില്ല. അടിയന്തിര വൈദ്യ സഹായം പലയിടത്തും ആളുകള്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. മരുന്നുകളുടെ ക്ഷാമവുമുണ്ട്. എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തിരമായി തുറന്നു പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കടകളില്‍ അമിത വില ഈടാക്കിയാലോ സാധനങ്ങള്‍ പൂഴ്ത്തിവെച്ചാലോ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കാലടി പെരുമ്പാവൂര്‍, ആലുവ ആങ്കമാലി മേഖലകളില്‍ വെള്ളം ഏറെക്കുറെ ഇറങ്ങി. വീടകളിലും സ്ഥാപനങ്ങളിലും ചെളിയടിഞ്ഞു കിടക്കുകയാണ്. വെള്ളം ഇറങ്ങിയതോടെ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. പെരുമ്പാവൂര്‍ കാലടി മേഖലകളില്‍ എംസി റോഡ് പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. എങ്കിലും വാഹനങ്ങള്‍ ഓടുന്നുണ്ട്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് രാജേഷോ ശ്രീലേഖയോ അതോ സർപ്രൈസോ? മേയറിൽ സസ്പെൻസ് തുടർന്ന് ബിജെപി, തീരുമാനം ഇന്ന്
ശബരിമല സ്വർണ്ണക്കൊള്ള; അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെ മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും