കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു; കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ കൂടുതല്‍ സന്നാഹങ്ങള്‍

Published : Aug 19, 2018, 01:38 PM ISTUpdated : Sep 10, 2018, 01:34 AM IST
കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു; കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ കൂടുതല്‍ സന്നാഹങ്ങള്‍

Synopsis

ഇന്ന് വൈകുന്നേരത്തോടെ 99 ശതമാനം പേരെയും കരയ്ക്കെത്തിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രളയജലത്തിൽ മുങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം ഇന്നും ആയിരങ്ങളെയാണ് രക്ഷപെടുത്തിയത്. രണ്ടേകാൽ ലക്ഷത്തിലേറെ പേരാണ് ക്യാമ്പുകളിലുള്ളത്. 

ആലപ്പുഴ:കുട്ടനാട്ടില്‍ തീവ്രമായ രക്ഷാപ്രവര്‍ത്തനം തുടരുന്നു.ജലനിരപ്പ് കൂടുമ്പോഴും പലരും വീട് വിട്ട് വരാൻ തയ്യാറാകാത്തതാണ് രക്ഷാപ്രവർത്തകരെ വലയ്ക്കുന്ന പ്രധാന കാര്യം. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ കൂടുതൽ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒറ്റപ്പെട്ടവരെ കണ്ടെത്താൻ സ്പീഡ് ബോട്ടുകള്‍ തയ്യാറാണ്.

ഇന്ന് വൈകുന്നേരത്തോടെ 99 ശതമാനം പേരെയും കരയ്ക്കെത്തിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രളയജലത്തിൽ മുങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം ഇന്നും ആയിരങ്ങളെയാണ് രക്ഷപെടുത്തിയത്. രണ്ടേകാൽ ലക്ഷത്തിലേറെ പേരാണ് ക്യാമ്പുകളിലുള്ളത്. 

രക്ഷാപ്രവര്‍ത്തനത്തിന് ഹൗസ് ബോട്ടുകള്‍ വിട്ടുനല്‍കാത്ത നാല് ഉടമകളെ അറസ്റ്റ് ചെയ്യുകയും ബോട്ടുകള്‍ പിടിച്ചെടുക്കുകയം ചെയ്തിരുന്നു. അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് പോകുന്ന ബോട്ടുകള്‍ക്ക് ഇന്ധനം കിട്ടുന്നില്ലെന്ന് പരാതിയും പലയിടത്തുമുണ്ട്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരോൾ സംഘത്തിനെതിരായ ആക്രമണം; വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും, ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും
സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം;സമസ്തയെ ചുരുട്ടി മടക്കി കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും കരുതേണ്ടെന്ന് ലീ​ഗ് എംഎൽഎ