
പാട്‌ന: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മാസങ്ങളോളം ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും പീഡന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. പാട്നയിലെ ഒരു സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പലാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ക്രൂര പീഡനത്തിന്‍റെ വിവരം പുറത്തറിയുന്നത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍നിന്ന് വീട്ടില്‍ മടങ്ങിയെത്തിയ വിദ്യാര്‍ഥിനി ഛര്‍ദ്ദിച്ചിരുന്നു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധന നടത്തിയതോടെ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെയാണ് കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്.
കഴിഞ്ഞ ഒമ്പത് മാസങ്ങളായി പ്രിന്‍സിപ്പല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്. പീഡിപ്പിക്കുന്നത് പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് കത്തിക്കാണിച്ച് ഭീഷണിപ്പെടുത്തി. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സ്‌കൂള്‍ ജീവനക്കാരനും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ ഓഫീസില്‍വെച്ചാണ് ആദ്യതവണ പീഡിപ്പിച്ചതെന്നും വിദ്യാര്‍ഥിനി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു. വീഡിയോ പകര്‍ത്തിയ സ്കൂള്‍ ജീവനക്കാരനെയും അറസ്റ്റ് ചെയ്തു. പ്രതികള്‍ ഉചിതമായ ശിക്ഷ ലഭിക്കുമെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും പാട്‌ന സീനിയര്‍ പോലീസ് സൂപ്രണ്ട് മനു മഹാരാജ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam