
മലപ്പുറം: വാടാനപ്പള്ളി ഗണേശമംഗലത്ത് ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. എസ്ഡിപിഐ നാട്ടിക മേഖലയിലെ നേതാവായ തളിക്കുളം സ്വദേശി ഷെഹിനെയാണ് വലപ്പാട് സിഐ ടി കെ ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
മലപ്പുറം ചങ്ങരംകുളത്തുള്ള ആയ്യുര്‍വ്വേദ ആശുപത്രിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിയാണ് ഷെഹിന്‍. കഴിഞ്ഞ ദിവസം ഈ കേസിലെ മറ്റൊരു പ്രതിയായ വാടാനപ്പള്ളി സ്വദേശി അറക്കവീട്ടില്‍ റഹ്മത്തലിയെ അറസ്റ്റ് ചെയ്തിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് എട്ട് എസ്ഡിപിഐ പ്രവര്‍ത്തകരെയും അഞ്ച് ബിജെപി പ്രവര്‍ത്തകരെയും പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കേസില്‍ 50ഓളം പ്രതികളാണ് ഉള്ളത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ക്രൈംബ്രാഞ്ച് എസ്ഐ എം പി മുഹമ്മദ് റാഫി, പി സി സുനില്‍, ലിജു ഇയ്യാനി, ജയേഷ്, ബിനു, കെ എ ഹബീബ്, വിനോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam