പത്ത് രൂപയ്ക്ക് സാരി; ഷോപ്പിംഗ് മാളില്‍ തിരക്കോട് തിരക്ക്, ഒടുവില്‍ മോഷണവും പരിക്കും

By Web TeamFirst Published Feb 17, 2019, 3:17 PM IST
Highlights

പത്ത് രൂപയ്ക്ക് സാരി വില്‍പ്പന ആരംഭിച്ചതോടെ ഷോപ്പിംഗ് മാളിലേക്ക് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും തള്ളിക്കയറ്റം. 

ഹൈദരാബാദ്: പത്ത് രൂപയ്ക്ക് സാരി വില്‍പ്പന ആരംഭിച്ചതോടെ ഷോപ്പിംഗ് മാളിലേക്ക് സ്ത്രീകളുടെയും കുട്ടികളുടെയും തള്ളിക്കയറ്റം. വെറും പത്ത് രൂപക്ക് സാരി വില്‍പ്പന ആരംഭിച്ചത് ഹൈദരബാദ് സിദ്ദിപ്പേട്ടിലെ  സിഎംആര്‍ മാളാണ്. പത്ത് രൂപയ്ക്ക് സാരിയെന്ന വാര്‍ത്ത  കേട്ടവരും അറിഞ്ഞവരും മാളിലേക്ക് ഓടിയെത്തിയതോടെ ഇവരെ നിയന്ത്രിക്കാന്‍ പൊലീസ് എത്തേണ്ടി വന്നു. 

തിക്കും തിരക്കും വര്‍ധിച്ചതോടെ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. മോഷണം നടന്നതായും പരാതിയുണ്ട്. അഞ്ച് പവന്‍റെ സ്വര്‍ണ്ണ ചെയിനും , 6000 രൂപയും ഡെബിറ്റ് കാര്‍ഡും നഷ്ടമായതായി ഒരു യുവതി പരാതി നല്‍കിയിട്ടുണ്ട്. മാളില്‍ മോഷണം നടന്നോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.


Telangana- Stampede at CMR showroom in Siddipet. The store had a special offer- a saree for rupees 10 only.! Crowd just barged in as the gates opened. Reportedly more than 15 people were injured and a woman also a gold chain, which was snatched from her neck. pic.twitter.com/4x0gNFw0AE

— Rishika Sadam (@RishikaSadam)
click me!