
ഉത്തർപ്രദേശ്: ഗാസിയാബാദിലെ ലോനിയിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. സംഭവത്തിൽ കുട്ടിയുടെ ട്യൂഷൻ അധ്യാപകനായ ഫൈസൽ ഇസ്ലാമിനെ അറസ്റ്റ് ചെയ്തതായി പോലീസ് വെളിപ്പെടുത്തി. സഹോദരനൊപ്പം ട്യൂഷന് പോയ പെൺകുട്ടി വീട്ടിൽ മടങ്ങി വന്നിരുന്നു. വീട്ടിലെത്തിയ പെൺകുട്ടി വീണ്ടും പുറത്തേയ്ക്ക് ഇറങ്ങിയതായി വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടിയെ കാണാതായി. രാത്രിയായിട്ടും കുട്ടി തിരികെ വീട്ടിലേക്ക് എത്താതിരുന്നതിനാൽ വീട്ടുകാർ അന്വേഷിച്ച് പോകുകയായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരമാണ് കുട്ടിയെ കാണാതാകുന്നത്. ചൊവ്വാഴ്ച പുലർച്ചെ പ്രാർത്ഥനയ്ക്കായി പുറത്ത് പോയ പിതാവാണ് മകളുടെ മൃതദേഹം കണ്ടെത്തിയതെന്ന് ഡിഐജി അഗർവാൾ വ്യക്തമാക്കി. കിന്റർഗാർട്ടൺ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. പതിവായി കുട്ടി ട്യൂഷന് പോകാറുള്ളതായി പിതാവ് പറഞ്ഞു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായതായി റിപ്പോർട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam