അച്ഛന്റെ അന്ത്യകർമ്മങ്ങൾക്ക് തൊട്ടു മുമ്പ്, വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞ് പിറന്നു ; സൈനികനെ കാണാന്‍ ഭാര്യയെത്തിയത് കണ്ണ് തുറക്കാത്ത കൺമണിക്കൊപ്പം

Published : Oct 24, 2018, 03:24 PM IST
അച്ഛന്റെ അന്ത്യകർമ്മങ്ങൾക്ക് തൊട്ടു മുമ്പ്, വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞ് പിറന്നു ;  സൈനികനെ കാണാന്‍ ഭാര്യയെത്തിയത് കണ്ണ് തുറക്കാത്ത കൺമണിക്കൊപ്പം

Synopsis

ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് ഒക്ടോബർ 22ന് അദ്ദേഹം അവധിക്കപേക്ഷിക്കുകയും ചെയ്തു. എന്നാൽ, അവധിക്ക് ഒരു ദിവസം ബാക്കി നിൽക്കെ പാക്ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് രഞ്ജിത്ത് കൊല്ലപ്പെടുകയായിരുന്നു.

ശ്രീനഗർ: കശ്മീരിൽ  പാക് നുഴഞ്ഞുകയറ്റക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ലാൻസ് നായിക്ക് രഞ്ജിത്ത് സിംഗിന് പെൺകുഞ്ഞ് ജനിച്ചു. ജമ്മുകശ്മീർ സ്വദേശിയായ രഞ്ജിത്തിന്റെ സംസ്കാര ചടങ്ങുകൾക്കിടെയാണ് ഭാര്യ ഷിമു ദേവി കുഞ്ഞിന് ജന്മം നൽകിയത്. അവസാനമായി തന്റെ ഭർത്താവിനെ ഒരു നോക്കു കാണാനായി കണ്ണ് തുറക്കാത്ത കൺമണിക്കൊപ്പം അവർ എത്തിയപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു.

ചൊവ്വാഴ്ച പുലർച്ചെ 4.15നാണ്  ഷിമു കുഞ്ഞിന് ജന്മം നൽകിയത്. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ കാണാൻ വളരെയധികം സന്തോഷത്തോടെ രഞ്ജിത്ത് കാത്തിരിക്കുകയായിരുന്നു. ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് ഒക്ടോബർ 22ന് അദ്ദേഹം അവധിക്കപേക്ഷിക്കുകയും ചെയ്തു. എന്നാൽ, അവധിക്ക് ഒരു ദിവസം ബാക്കി നിൽക്കെ പാക്ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് രഞ്ജിത്ത് കൊല്ലപ്പെടുകയായിരുന്നു.

കുഞ്ഞ് ജനിച്ച ഉടൻ തന്നെ തന്റെ ഭർത്താവിനെ ഒരു നോക്കു കാണണമെന്നും തന്റെ മകളെ അവളുടെ അച്ഛന് കാണിച്ച് കൊടുക്കണമെന്നും പറഞ്ഞ് ആശുപത്രിയിൽ നിന്ന് നേരിട്ട് ഷിമു ദേവി സംസാകാര ചടങ്ങുകൾക്ക് പങ്കുകൊള്ളുകയായിരുന്നു. തന്റെ മകൾ വളർന്ന് വലുതായി അച്ഛന്റെ പാത തന്നെ പിന്തുടർന്ന് ഇന്ത്യൽ കരസേനയിൽ ചേരുമെന്നും രാഷ്ട്രത്തിന് വേണ്ടി അവൾ ജീവിക്കുമെന്നും സംസ്കാര ചടങ്ങുകൾക്ക് ശേഷം ഷിമു ദേവി മാധ്യമങ്ങളോട് പറഞ്ഞു.

ഞായറാഴ്ച രജൌറി ജില്ലയുടെ സുന്ദർബാനി മേഖലയിൽ വെച്ച് നടന്ന ഏറ്റുമുട്ടലിൽ രഞ്ജിത്തിനൊപ്പം മൂന്ന് ജവാന്മാരെയും ഭീകരർ വധിച്ചിരുന്നു. 2006ലാണ്  രഞ്ജിത്തും ഷിമുവും  തമ്മിലുള്ള വിവാഹം കഴിഞ്ഞത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗോവയിൽ നിശാക്ലബ്ബിൽ തീ പടർന്ന് 5 മണിക്കൂറിനുള്ളിൽ രാജ്യം വിട്ട ഉടമകൾ പിടിയിൽ, ഇന്റർപോൾ നോട്ടീസിന് പിന്നാലെ അറസ്റ്റ് ഫുകേതിൽ
പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?