
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ പ്രതിഷേധക്കാരുടെ കല്ലേറില്‍ സൈനികന്‍ കൊല്ലപ്പെട്ടു. അനന്തനാഗ് ബൈപ്പാസില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. അതിര്‍ത്തി റോഡ് നിര്‍മാണ ചുമതലയുള്ള ടീമിന്റെ സംരക്ഷണ ചുമതലയുള്ള ദ്രുതകര്‍മ സേനാംഗമാണ് കല്ലേറില്‍ കൊല്ലപ്പെട്ടത്.
ഇരുപത്തിരണ്ടുകാരനായ രാജേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാരുടെ കല്ലേറില്‍ രാജേന്ദ്ര സിംഗിന് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. പ്രാഥമിക ചികില്‍സ ഉടനടി നല്‍കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നുവെങ്കിലും രാജേന്ദ്ര സിംഗിനെ രക്ഷിക്കാനായില്ലെന്ന് സൈനിക വക്താവ് വിശദമാക്കി.
ഉത്തരാഖണ്ഡിലെ പിത്തോറഗഡില്‍ നിന്നുള്ള സൈനികനാണ് രാജേന്ദ്ര സിംഗ്. 2016 ലാണ് രാജേന്ദ്ര സിംഗ് സൈന്യത്തില്‍ ചേരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam