
ആലപ്പുഴ: അന്തരിച്ച ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ വായ്പാ കുടിശിക തീർക്കാൻ ദുരിതാശ്വാസ നിധിയിൽനിന്നു പണം അനുവദിച്ചത് വിവാദമാകുന്നു. കെ.കെ.രാമചന്ദ്രൻ നായര്‍ നിയമസഭയിൽ നിന്നും വിവിധ ബാങ്കുകളിൽ നിന്നും എടുത്ത വായ്പയ്ക്ക് 8,66,697 രൂപ കുടിശിക ഉണ്ടായിരുന്നു.
കൂടാതെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വീട് നിർമാണ സാമഗ്രികൾ വാങ്ങിയ ഇനത്തിൽ 2 ലക്ഷത്തിലേറെ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വർഷം ജനുവരി 14 നാണ് കെ.കെ.രാമചന്ദ്രൻ നായർ മരിച്ചത്. എന്നാല്‍, പ്രളയ ദുരിതാശ്വാസ നിധി രൂപവൽക്കരിക്കും മുമ്പാണ് എംഎല്‍എയുടെ വായ്പ തീർക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം കൈമാറിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam