തൂത്തുകുടി പ്രക്ഷോഭത്തില്‍ 12 പേരും കൊല്ലപ്പെട്ടത് തലയ്ക്കും നെഞ്ചിലും വെടിയേറ്റ്; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

By Web TeamFirst Published Dec 22, 2018, 11:59 PM IST
Highlights

വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്പ്പിന് ഉത്തരവിട്ടത് ദേശീയ സുരക്ഷാ നിയമം അനുസരിച്ചാണെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു

ചെന്നൈ: തൂത്തുകുടിയിലെ സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തിനിടെ ഉണ്ടായ പൊലീസ് വെടിവയ്പ്പില്‍ പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടത് തലയ്ക്കും നെഞ്ചിലും വെടിയേറ്റെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കഴിഞ്ഞ മെയിൽ നടന്ന പൊലീസ് വെടിവയ്പ്പില്‍ പതിമൂന്ന് പേരാണ് മരിച്ചത്. ഇവര്‍ക്കെല്ലാം വെടിയേറ്റത് പിന്നില്‍ നിന്നാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്പ്പിന് ഉത്തരവിട്ടത് ദേശീയ സുരക്ഷാ നിയമം അനുസരിച്ചാണെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.

click me!