ഭീമ-കൊരേഗാവ് കേസ്: രണ്ട് മനുഷ്യാവകാശപ്രവർത്തകർ വീണ്ടും പൊലീസ് കസ്റ്റഡിയിൽ; സുധാ ഭരദ്വാജ് അറസ്റ്റിൽ

Published : Oct 27, 2018, 03:59 PM ISTUpdated : Oct 27, 2018, 04:14 PM IST
ഭീമ-കൊരേഗാവ് കേസ്: രണ്ട് മനുഷ്യാവകാശപ്രവർത്തകർ വീണ്ടും പൊലീസ് കസ്റ്റഡിയിൽ; സുധാ ഭരദ്വാജ് അറസ്റ്റിൽ

Synopsis

കഴിഞ്ഞ വർഷം ഡിസംബ‍ർ 31 ന് പുനെയ്ക്കടുത്തുള്ള ഭീമ-കൊരേഗാവിലുണ്ടായ സാമുദായികസംഘർഷവുമായി ബന്ധപ്പെട്ടാണ് അഞ്ച് മനുഷ്യാവകാശപ്രവർത്തകരെ പുനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

പുനെ: ഭീമ-കൊരേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മനുഷ്യാവകാശപ്രവർത്തകരായ അരുൺ ഫെരേര, വെർനൺ ഗോൺസാൽവസ് എന്നിവരുടെ ജാമ്യാപേക്ഷ പുനെ പ്രത്യേക കോടതി തള്ളി. ഇരുവരെയും അടുത്ത മാസം ആറ് വരെ പൊലീസ് കസ്റ്റഡിയിൽ വിടാനും കോടതി ഉത്തരവിട്ടു. മനുഷ്യാവകാശപ്രവർത്തകയും അഭിഭാഷകയുമായ സുധാ ഭരദ്വാജിന്‍റെ ജാമ്യാപേക്ഷയും കോടതി തള്ളി. ഇതോടെ വീട്ടുതടങ്കലിൽ കഴിയുകയായിരുന്ന സുധാഭരദ്വാജിനെ പൊലീസ് ഫരീദാബാദിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. 

ഓഗസ്റ്റ് 28 നാണ് അഞ്ച് മനുഷ്യാവകാശപ്രവർത്തകരെ പുനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭീമ-കൊരേഗാവിൽ സാമുദായികസംഘർഷമുണ്ടാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിയ്ക്കാനും ഗൂഢാലോചന നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. തെലുഗു കവി വരവരറാവു, മാധ്യമപ്രവർത്തകൻ ഗൗതം നവ്‍ലഖ എന്നിവർ ഇപ്പോഴും വീട്ടുതടങ്കലിൽ തുടരുകയാണ്. ഇവരുടെ അറസ്റ്റ് ശരിവച്ച സുപ്രീംകോടതി വിധിയ്ക്കെതിരെ ഇന്ന് ചരിത്രകാരി റൊമിലാ ഥാപ്പർ നൽകിയ പുനഃപരിശോധനാഹർജി ഇന്ന് കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റ് മൂന്നുപേരുടെയും ജാമ്യാപേക്ഷ തള്ളാൻ പ്രത്യേകവിചാരണക്കോടതി തീരുമാനിച്ചത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹണിമൂണിൽ കല്ലുകടിയായി വിവാഹ പൂർവ്വ ബന്ധം, ശ്രീലങ്കൻ ഹണിമൂൺ പാതിവഴിയിൽ വിട്ടു, ദിവസങ്ങളുടെ ഇടവേളയിൽ ആത്മഹത്യ
വൻ പ്രതിഷേധം ഫലം കണ്ടു, മുൻ ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതിയുടെ തീരുമാനം; ആരവല്ലി മലനിരകളെ കുറിച്ച് പഠിക്കാൻ പുതിയ സമിതിയെ നിയോഗിക്കും