
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത്ത് ബിശ്വാസ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കാര്‍ത്തിക്ക് മോണ്ടല്‍, സുജിത്ത് മോണ്ടല്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവുമായി ബന്ധപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്‍പെന്‍റ് ചെയ്തു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എം എല്‍ എ സത്യജിത്ത് ബിശ്വാസാണ് ഇന്നലെ വെടിയേറ്റ് മരിച്ചത്. സരസ്വതി പൂജയോട് അനുബന്ധിച്ച പരിപാടി ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ബിശ്വാസിന് വെടിയേറ്റത്.
കള്‍ച്ചറല്‍ പരിപാടികള്‍ കാണാനായി സ്റ്റേജില്‍ ഇരിക്കുകയായിരുന്നു ബിശ്വാസ്. ഇതിനിടയിലാണ് വെടിയുതിര്‍ന്നത്. ബിശ്വാസിന്‍റെ അടുക്കിലെത്തിയപ്പോളേക്കും ചോരയില്‍ കുളിച്ച നിലയിലായിരുന്നു അദ്ദേഹമെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. ബിജെപി നേതാവ് മുകള്‍ റോയിയാണ് കൊലപാതകത്തിന് പിന്നിലെന്ന് നാദിയ ജില്ലാ തൃണമൂല്‍ പ്രസിഡന്‍റ് ഗൗരിശങ്കര്‍ ദത്ത് ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam