പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടികളെ ബലാത്സംഗത്തിനിരയാക്കി; ഒരാൾ മരിച്ചു: പ്രതികൾ അറസ്റ്റിൽ

By Web TeamFirst Published Sep 20, 2018, 9:27 PM IST
Highlights

ഗണേഷ് നിഖാം(22) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായ പതിനേഴുക്കാരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. പൂനെയിലെ ഹിൻജാവാടിയിൽ കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. 

പൂനെ: പൂനെയിൽ പന്ത്രണ്ട് വയസ്സുള്ള രണ്ട് പെൺകുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗണേഷ് നിഖാം(22) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായ പതിനേഴുക്കാരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. പൂനെയിലെ ഹിൻജാവാടിയിൽ കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം.   

വീടിനു സമീപത്തെ ക്ഷേത്രത്തിൽ തൊഴാൻ പോയതായിരുന്നു പെൺകുട്ടികൾ. ക്ഷേത്രത്തിൽനിന്നും മടങ്ങി വരുന്ന വഴി മിഠായി തരാം എന്ന് പറഞ്ഞ് പ്രതികൾ പെൺകുട്ടികളെ ആളൊഴിഞ്ഞ് സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് ഇരുവരേയും പ്രതികൾ പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ അസഹനീയമായ വേദന അനുഭവപ്പെട്ട പെൺകുട്ടികളിൽ ഒരാൾ സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞു. 

തുടർന്ന് കുട്ടിയെ രക്ഷിതാക്കൾ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി ‍കണ്ടെത്തി. ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ആശുപത്രി എത്തി. എന്നാൽ പൊലീസിനോട് സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലല്ലായിരുന്നു പെൺകുട്ടി. പിന്നീട് മസ്തിഷ്കാഘാതത്തെ തുടർന്ന് ബുധനാഴ്ച്ചയോടെ പെൺകുട്ടി മരണപ്പെട്ടിരുന്നു. 

മരിച്ച പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ വിവരമനുസരിച്ചാണ് പൊലീസ് രണ്ടാമത്തെ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. പെൺകുട്ടിയെ ചോദ്യം ചെയ്യലിന് വിധേയയാക്കുകയും നടന്ന സംഭവങ്ങൾ വിശദമാക്കിയതായും പൊലീസ് പറഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ തെളിവുകൾക്കായി മരണപ്പെട്ട പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

click me!