നഴ്സിങ് വിദ്യാർത്ഥിനികൾ 16 നായ്ക്കുട്ടികളെ തല്ലിക്കൊന്നു; സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

By Web TeamFirst Published Jan 16, 2019, 11:51 AM IST
Highlights

ക്യാമ്പസിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും പകർത്തിയ രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.  25 സെക്കന്റോളം ദൈർഘ്യമുളള വീഡിയോ പുറത്തു വന്നതോടെ വിദ്യാർത്ഥിനികൾക്കെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു.

കൊൽക്കത്ത: പതിനാറു നായ്ക്കുട്ടികളെ അതിക്രൂരമായി അടിച്ചുകൊന്ന സംഭവത്തിൽ രണ്ട് നഴ്സിങ് വിദ്യാർത്ഥിനികളെ അറസ്റ്റ് ചെയ്തു. മുതുഷി മൊണ്ടൽ, ഷോമ ബർമൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ എ ആർ എസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസമായിരുന്നു സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. സമൂഹമാധ്യമങ്ങളിൽ സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവതികൾക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

എ ആർ എസ് മെഡിക്കൽ കോളേജിലെ ഒന്നും രണ്ടും വർഷ നഴ്സിങ് വിദ്യാർത്ഥിനികളാണ് മുതുഷി മൊണ്ടലും ഷോമ ബർമനും. അന്വേഷണത്തിനൊടുവിൽ ആശുപത്രിയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നുമാണ് നായ്ക്കുട്ടികളുടെ ജഡം പൊലീസ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് എ ആര്‍ എസ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 

ക്യാമ്പസിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും പകർത്തിയ രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.  25 സെക്കന്റോളം ദൈർഘ്യമുളള വീഡിയോ പുറത്തു വന്നതോടെ വിദ്യാർത്ഥിനികൾക്കെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു.

click me!