തിരക്കേറിയ റോഡിലെ യുവതികളുടെ കാട്ടിക്കൂട്ടൽ വീഡിയോ; ഇവർക്കിതെന്തിന്റെ കേടാണെന്ന് സോഷ്യൽ മീഡിയ

Published : Oct 19, 2025, 06:04 PM IST
women-spotted-riding-on-sunroof

Synopsis

മുംബൈയിലെ തിരക്കേറിയ റോഡിൽ എസ്.യു.വി.യുടെ സൺറൂഫിൽ ഇരുന്ന് യാത്ര ചെയ്ത യുവതികളുടെ വീഡിയോ വൈറലായി. റോഡ് സുരക്ഷാ നിയമങ്ങൾ കാറ്റിൽപ്പറത്തിയുള്ള ഈ അപകടകരമായ പ്രവൃത്തി സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. 

മുംബൈ: തിരക്കേറിയ നഗരവീഥിയിൽ സൺറൂഫിൽ കയറി ഇരുന്ന് യാത്ര ചെയ്യുന്ന യുവതികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. റോഡ് സുരക്ഷാ നിയമങ്ങളോടുള്ള പുച്ഛത്തോടെ ആയിരുന്നു തിരക്കേറിയ നഗരത്തിലൂടെയുള്ള യുവതികളുടെ കാട്ടിക്കൂട്ടൽ. വീഡിയോ കണ്ടവരിൽ പലരും ചോദിക്കുന്നത് ഇവർക്കിത് എന്തിന്റെ കേടാണെന്നാണ്. മുംബൈയിലെ ഓബറോയ് മാളിന് സമീപത്ത് നിന്നുള്ള ദൃശ്യങ്ങളാണ് റെഡ്ഡിറ്റിൽ 'r/IndianCivicFails'പങ്കുവെച്ചത്.

'സൺറൂഫ് ജിപ്‌സിയായി മാറിട എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വൈകുന്നേര സമയത്തെ ഗതാഗതക്കുരുക്കിനിടെ, ഒരു എസ്.യു.വി.യുടെ സൺറൂഫിൽ രണ്ട് യുവതികൾ എഴുന്നേറ്റിരുന്ന് യാത്ര ആസ്വദിക്കുന്നതാണ് ദൃശ്യങ്ങളിൽ നിയമങ്ങൾ കാറ്റിൽ പറത്തിയായിരുന്നു ഇവരുടെ യാത്ര. ദൃശ്യത്തിൽ, ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെയും കാണാം. ഒരു ഫ്രെയിമിൽ നിരവധി ഗതാഗത നിയമലംഘനങ്ങൾ നടന്നതിലുള്ള അമ്പരപ്പായിരുന്നു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ചത്. ഇവരൊക്കെ എന്താണ് ചിന്തിക്കുന്നതെന്നായിരുന്നു ഒരാളുടെ ചോദ്യം.

 

 

മറ്റുള്ള റെഡ്ഡിറ്റ് ഉപയോക്താക്കളും പൊതു സുരക്ഷാ നിയമങ്ങളോടുള്ള ഈ അനാസ്ഥയിൽ പ്രതിഷേധം അറിയിച്ചു. ഇത്തരം പ്രവർത്തികൾ അവർക്ക് മാത്രമല്ല, റോഡിലെ മറ്റ് യാത്രക്കാർക്കും അപകടമുണ്ടാക്കുമെന്ന് പലരും ചൂണ്ടിക്കാട്ടി. ഇത്രയും പരിഷ്കൃതരായ ആളുകൾ ഇത്രയും മോശമായി പെരുമാറുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല എന്നതാണ് അതിശയകരം മറ്റൊരു ഉപയോക്താവ് പ്രതികരിച്ചു. വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ നമ്പർ തിരിച്ചറിഞ്ഞ് അധികൃതർ ഉടൻ നടപടിയെടുക്കണമെന്ന് കമൻ്റ് സെക്ഷനിലെ നിരവധി ഉപയോക്താക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ