ആചാരലംഘനമുണ്ടായാല്‍ ഇനിയും ശുദ്ധിക്രിയ നടത്തുമെന്ന് തന്ത്രി കണ്ഠര് രാജീവര്

Published : Feb 04, 2019, 04:57 PM ISTUpdated : Feb 04, 2019, 05:21 PM IST
ആചാരലംഘനമുണ്ടായാല്‍ ഇനിയും ശുദ്ധിക്രിയ നടത്തുമെന്ന് തന്ത്രി കണ്ഠര് രാജീവര്

Synopsis

ശുദ്ധിക്രിയ ചെയ്ത നടപടിയില്‍ തന്ത്രി ഉറച്ചു നില്‍ക്കുന്നസ്ഥിതിക്ക് ദേവസ്വം ബോര്‍ഡിന്‍റെ തുടര്‍നടപടികള്‍ എന്തായിരിക്കും എന്നത് നിര്‍ണായകമാണ്.   

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് നട അടച്ച് ശുദ്ധിക്രിയ ചെയ്തത് ശരിയായ നടപടിയെന്ന് തന്ത്രി കണ്ഠര് രാജിവര്. ദേവസ്വം ബോര്‍ഡിന് നല്‍കിയ വിശദീകരണത്തിലാണ് തന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണത്തിന്‍റെ കാര്യത്തിൽ സര്‍ക്കാരിന് അവ്യക്ത തുടരുകയാണ് . ശബരിമല എക്സിക്യുട്ടീവ് ഓഫിസറുടെ റിപ്പോർട്ട് അനുസരിച്ച് രണ്ട് യുവതികള്‍ മാത്രമാണ് ദര്‍ശനം നടത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഭയെ രേഖാമൂലം അറിയിച്ചു .

ആചാര ലംഘനം ഉണ്ടായി എന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് ശുദ്ധി ക്രയ ചെയ്തതെന്ന് തന്ത്രിയുടെ വിശദീകരണത്തില്‍ പറയുന്നു. യുവതികള്‍ ദര്‍ശനം നടത്തിയത് അറിഞ്ഞ ഉടൻ ശബരിമല എക്സിക്യുട്ടീവ് ഓഫിസറേയും ദേവസ്വം ബോര്‍ഡ് അധികൃതരേയും ശുദ്ധിക്രിയ ചെയ്യുന്ന കാര്യം അറിയിച്ചു. ആചാരലംഘനമുണ്ടായാൽ ഇനിയും ശുദ്ധി ക്രിയ നടത്തേണ്ടി വരുമെന്നും ദേവസ്വം ബോര്‍ഡിന് കൈമാറിയ വിശദീകരണക്കുറിപ്പില്‍ തന്ത്രി പറയുന്നു. ശുദ്ധിക്രിയ ചെയ്ത നടപടിയില്‍ തന്ത്രി ഉറച്ചു നില്‍ക്കുന്നസ്ഥിതിക്ക് ദേവസ്വം ബോര്‍ഡിന്‍റെ തുടര്‍നടപടികള്‍ എന്തായിരിക്കും എന്നത് നിര്‍ണായകമാണ്. 

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാൽ നടയടച്ച് പരിഹാര ക്രിയ ചെയ്യാൻ ദേവസ്വം മാന്വൽ വ്യവസ്ഥ ചെയ്യുന്നില്ലെന്നാണ് സര്‍ക്കാരിന്‍റേയും ദേവസ്വം ബോര്‍ഡിൻറേയും നിലപാട് . ദേവസ്വം ഉദ്യോഗസ്ഥര്‍ ആണ് ശുദ്ധിക്രിയക്ക് നടപടി സ്വീകരിക്കേണ്ടത്. ശബരിമല തന്ത്രി ദേവസ്വം ജീവനക്കാരൻ അല്ല. അതേസമയം ദേവസ്വം മാന്വൽ അനുസരിച്ച് പ്രവര്‍ത്തിക്കാൻ തന്ത്രി ബാധ്യസ്ഥനാണെന്നും ദേവസ്വം മന്ത്രി സഭയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. 

ഇതിനിടെ ശബരിമല എക്സിക്യുട്ടീവ് ഓഫിസറുടെ റിപ്പോര്‍ട്ട് പ്രകാരം രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഭയെ രേഖാമൂലം അറിയിച്ചത്. ശ്രീലങ്കൻ സ്വദേശിനി ശശികല ദര്‍ശനം നടത്തിയതായി സ്ഥിരീകരിച്ചിട്ടില്ല. ശബരിമല ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന നിര്‍ദേശം സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും മന്ത്രി സഭയെ രേഖാമൂലം അറിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ, കെ മുരളീധരൻ, അനില്‍ അക്കര എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രി മറുപടി നല്‍കിയത് .മണ്ഡല മകരവിളക്കുകാലത്തെ ആകെ വരുമാനവും കുറഞ്ഞു .ഇത്തവണ 180.18 കോടി രൂപയാണ് ആകെ ലഭിച്ചത് . കഴിഞ്ഞ വര്‍ഷം 279.43 കോടി രൂപ ആയിരുന്നു വരുമാനം 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂരിലെ ജ്വല്ലറിയിലേക്കെത്തിക്കാനായി മുംബൈയില്‍ നിന്ന് കൊണ്ടുവന്നത് എട്ട് കോടിയുടെ സ്വർണം, വാളയാറില്‍ രണ്ടുപേർ പിടിയിൽ
പാരഡിക്കേസിൽ ട്വിസ്റ്റ്; പരാതിക്കാരന്റെ സംഘടനയെ കുറിച്ച് അന്വേഷിക്കാൻ തീരുമാനം, പരാതി ഐജിക്ക് കൈമാറി