
ഒഡീഷ: പുരിയിൽ യുവതിയെ തടങ്കലിൽ പാർപ്പിച്ച് പത്ത് ദിവസം കൂട്ടബലാത്സംഗത്തിനിരയാക്കി. ഇരുപത്തഞ്ച് വയസ്സുകാരിയായ യുവതിയാണ് പശ്ചിമബംഗാളിൽ പീഡനത്തിന് ഇരയായത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് ഗാഗറിൻ മൊഹന്തി പറഞ്ഞു. കാജൽ എന്ന് പേരുള്ള മറ്റൊരു സ്ത്രീയാണ് ഇവരെ ഇവിടെ എത്തിച്ചത്. ഒരു വർഷം മുമ്പ് ജോലി നൽകാമെന്ന വാഗ്ദാനം നൽകിയാണെത്രേ യുവതിയെ ഒഡീഷയിൽ നിന്ന് ഇവിടെ കൂട്ടിക്കൊണ്ട് വന്നത്
പത്ത് ദിവസത്തിലധികമായി നിരവധി ആളുകൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി പൊലീസിനോട് വെളിപ്പെടുത്തി. പൂട്ടിയിട്ടിരുന്ന മുറി തകർത്താണ് യുവതിയെ പൊലീസ് രക്ഷപ്പെടുത്തിയത്. യുവതിയെ പുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam