വർഗീയതയുടെ കാലത്ത് എഴുത്തുകാർ ആർക്കൊപ്പം? കോടിയേരി ബാലകൃഷ്ണൻ

Published : Oct 28, 2018, 06:44 PM IST
വർഗീയതയുടെ കാലത്ത് എഴുത്തുകാർ ആർക്കൊപ്പം? കോടിയേരി ബാലകൃഷ്ണൻ

Synopsis

പിന്തിരിപ്പൻ ശക്തികൾ അന്ധകാരം തിരിച്ചുകൊണ്ടുവരാൻ ശ്രമിയ്ക്കുമ്പോൾ എഴുത്തുകാർ ആർക്കൊപ്പമെന്ന് കോടിയേരി. വർഗീയതയ്ക്കും മനുഷ്യാവകാശലംഘനങ്ങൾക്കുമെതിരെ എഴുത്തുകാർ ശക്തമായി പ്രതികരിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

കോഴിക്കോട്: ദൈവത്തിന്‍റെ പേരിൽ ഒരു വിഭാഗം കലാപത്തിന് ശ്രമിയ്ക്കുമ്പോൾ എഴുത്തുകാർ നിശ്ശബ്ദരായിരിക്കരുതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വർഗീയതയ്ക്കും മനുഷ്യാവകാശലംഘനങ്ങൾക്കും എതിരെ എഴുത്തുകാർ ശക്തമായ നിലപാടെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എഴുത്തുകാർ ഏത് ചേരിയിലാണെന്നതാണ് പ്രസക്തമായ ചോദ്യം.

പിന്തിരിപ്പൻ ശക്തികൾ അന്ധകാരം തിരിച്ചുകൊണ്ടുവരാൻ ശ്രമിയ്ക്കുകയാണ്. അക്രമം ന്യായീകരിയ്ക്കാൻ നാമജപം മറയാക്കുന്നു. 'സ്വാമി ശരണം' എന്ന് വിളിച്ചാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചത്. വിശ്വാസമാണ് എല്ലാമെന്ന് പറഞ്ഞാൽ ബാബ്‍റി മസ്ജിദ് പൊളിച്ചത് ന്യായീകരിക്കേണ്ടി വരില്ലേയെന്നും കോടിയേരി ചോദിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം