ഇന്ത്യന്‍ അത്ലറ്റിക്സിന്‍റെ നിലവാരം മെച്ചപ്പെട്ടെന്ന് പറയാന്‍ ഈ കണക്ക് പലരും ഉയര്‍ത്തിക്കാട്ടുന്നുണ്ടെങ്കിലും, ദോഹ സമ്മാനിക്കുന്നത് കൂടുതലും ആശങ്കകള്‍.
ദോഹ: ടോക്കിയോ ഒളിംപിക്സിൽ മെഡൽ ഉറപ്പിക്കാവുന്ന പ്രകടനമൊന്നുമില്ലാതെയാണ് ഇന്ത്യ ലോകചാംപ്യന്‍ഷിപ്പ് അവസാനിപ്പിച്ചത്. എത്ര താരങ്ങള്‍ ഒളിംപിക് യോഗ്യത നേടുമെന്ന് അറിയാനുള്ള ആകാംക്ഷയാണിനി. 2017ൽ ലണ്ടനില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലിലെത്തിയത് ഒരിനത്തില്‍ മാത്രം. ഇത്തവണ മൂന്ന് ഫൈനലുകളില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ താരങ്ങളുണ്ടായി.
ഇന്ത്യന്‍ അത്ലറ്റിക്സിന്‍റെ നിലവാരം മെച്ചപ്പെട്ടെന്ന് പറയാന്‍ ഈ കണക്ക് പലരും ഉയര്‍ത്തിക്കാട്ടുന്നുണ്ടെങ്കിലും, ദോഹ സമ്മാനിക്കുന്നത് കൂടുതലും ആശങ്കകള്‍. ലോകവേദിയിൽ അരങ്ങേറ്റം നടത്തിയ മിക്സ്ഡ് റിലേയിൽ മലയാളിപ്പട ഫൈനലിലെത്തിയത് നേട്ടമായി.
ഹിമ ദാസും, സരിതാബെന്‍ ഗെയ്ക്‌വാദും ഇല്ലെങ്കിലും വനിതകളുടെ 4 ഗുണം 400 മീറ്റര്‍ റിലേ ടീമിന് ദേശീയ റെക്കോര്‍ഡ് തിരുത്താനായി. എന്നാൽ കോടികള്‍ മുടക്കി റിലേ ടീമിനെ വിദേശത്തയച്ച് നടത്തുന്ന പരിശീലനം കൊണ്ട് എന്ത് പ്രയോജനമെന്നതിൽ വസ്തുനിഷ്ഠമായ പരിശോധന വേണ്ടതാണ്.